ബാറുകളില്‍ പരിധിയില്ലാത്ത മദ്യ കൗണ്ടറുകള്‍ തുടങ്ങാനൊരുങ്ങി എക്സൈസ് വകുപ്പ്

തിരുവനന്തപുരം: ബാറുകളിലും ബാര്‍ ലൈസന്‍സുള്ള ക്ലബ്ബുകളിലും പരിധിയില്ലാതെ മദ്യ കൗണ്ടറുകള്‍ ആരംഭിക്കാന്‍ എക്‌സൈസ് വകുപ്പിന്‍റെ അനുമതി.

ബാറുകളില്‍ അനുവദനീയമായ ഒരു കൗണ്ടറിനു പുറമേ അധികമായി തുടങ്ങുന്ന ഓരോ കൗണ്ടറിനും 25,000 രൂപയും, ക്ലബ്ബുകളില്‍ അധികമായി തുടങ്ങുന്ന ഓരോ കൗണ്ടറിനും 50,000 രൂപവരെയുമാണു വാര്‍ഷിക ഫീസ്. വരുമാനം ലക്ഷ്യമിട്ട്, കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചതോടെ മദ്യ ഉപയോഗം കുത്തനെ ഉയരും.

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഫീസ് ഈടാക്കാതെ കൂടുതല്‍ കൗണ്ടറുകള്‍ തുടങ്ങാന്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയിരുന്നെന്നും, അതിനെല്ലാം ഫീസ് ഈടാക്കുകയാണ് ഇപ്പോള്‍ ചെയ്തതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ബാറുകള്‍ക്കു കൂടുതല്‍ കൗണ്ടറുകള്‍ തുടങ്ങാനുള്ള ഉത്തരവ് ഈ മാസം 13നാണ് അഡീ. ചീഫ് സെക്രട്ടറി ആശാ തോമസ് പുറത്തിറക്കിയത്. ക്ലബ്ബുകളെ സംബന്ധിച്ച ഉത്തരവു വരുംദിവസങ്ങളില്‍ പുറത്തിറങ്ങും.

ബാറുകള്‍ക്കു കൂടുതല്‍ കൗണ്ടറുകള്‍ അനുവദിക്കാന്‍ വിദേശമദ്യചട്ടങ്ങളിലെ ചട്ടം 13 ഉപവകുപ്പ് (3 ഡി) ആണു ഭേദഗതി ചെയ്തത്. എക്‌സൈസ് അധികൃതരില്‍നിന്നും മുന്‍കൂര്‍ അനുമതി വാങ്ങി ‘സര്‍വീസ് ഡെസ്‌കുകള്‍’ വഴി പരിമിതമായ അളവില്‍ മദ്യം വിതരണം ചെയ്യാന്‍ ബാറുകള്‍ക്കു നേരത്തേ അനുമതി നല്‍കിയിരുന്നു. ബാര്‍ കോമ്പൗണ്ടില്‍ മാത്രമേ സര്‍വീസ് ഡസ്‌കുകള്‍ സ്ഥാപിക്കാവൂ, ആവശ്യമായ മദ്യം മാത്രമേ സര്‍വീസ് ഡെസ്‌കില്‍ സൂക്ഷിക്കാവൂ തുടങ്ങിയ നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു.

prp

Related posts

Leave a Reply

*