നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനും സംവിധായകനുമായ
നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി.കേസുമായി
തനിക്ക് യാതൊരുവിധ ബന്ധവും ഇല്ലെന്നും താന്‍ നിരപരാധി ആണെന്നും
കേസന്വേഷണത്തോട് തുടക്കം മുതല്‍ക്കേ സഹകരിചിട്ടുണ്ടെന്നും
നാദിര്‍ഷ പറയുന്നു  . മുന്‍കൂര്‍ ജാമ്യം തേടിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്
ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു .
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്ക്
പങ്കില്ലെന്നയിരുന്നു പോലീസ് ആദ്യം വിശ്വസിച്ചിരുന്നത്.എന്നാല്‍
അതിന് ശേഷം നടന്ന പല കാര്യങ്ങളും നാദിര്‍ഷയ്ക്ക് അറിയാമായിരുന്നു
എന്നാണ് പോലീസ് കരുതുന്നത്.മുന്‍പ് ദിലീപിനോടൊപ്പം നാദിര്‍ഷയെയും
പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നെങ്കിലും ഇക്കാര്യങ്ങളൊന്നും
നാദിര്‍ഷ പറഞ്ഞിരുന്നില്ല. പറഞ്ഞതില്‍ പലതും നുണയും ആയിരുന്നു
എന്നാണ് ഇപ്പോള്‍ പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ജയിലില്‍ നിന്ന് പള്‍സര്‍ സുനി തന്നെ ആയിരുന്നു നാദിര്‍ഷയെ ഫോണില്‍
വിളിച്ചത്. എന്നാല്‍ നാദിര്‍ഷ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്
സുനിയുടെ സഹതടവുകാരന്‍ വിളിച്ചു എന്നായിരുന്നു.ഇതാണ് നാദിര്‍ഷയെ
സംശയത്തിന്റെ നിഴലിലകാന്‍ കാരണം.
നാദിര്‍ഷയെ കേസില്‍ മാപ്പ്സാക്ഷിയാക്കിയേക്കും എന്ന്
റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍
അറസ്റ്റിലേക്കാണോ നീങ്ങുന്നത് എന്നാണ് സംശയിക്കേണ്ടത്.
കുറ്റകൃത്യത്തെക്കുറിച്ച്‌ അറിവുണ്ടായിട്ടും വിവരം മറച്ച്‌ വെച്ചു, തെളിവ്
നശിപ്പിക്കാന്‍ കൂട്ട് നിന്നു എന്നീ കുറ്റങ്ങളാണ് നാദിര്‍ഷയുടെ മേല്‍
ചുമത്താന്‍ സാധ്യത.

prp

Related posts

Leave a Reply

*