കശ്മീരില്‍ ഒമ്പത് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് മൃഗീയമായി

ജമ്മുകാശ്മീര്‍: മൃഗീയ പീഡന പരമ്പര അവസാനിക്കുന്നില്ല. ഒന്‍പതു വയസ്സുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം കശ്മീരിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് അറസ്റ്റിലായിരിക്കുന്നത്.

അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അച്ഛനൊപ്പം ഉറി എന്ന സ്ഥലത്താണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഓഗസ്റ്റ് 23ന് കുട്ടിയെ കാണാതാകുകയായിരുന്നു. അച്ഛന്‍ തന്നെ പോലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ഞായറാഴ്ച ബാരാമുള്ള ജില്ലയിലെ വനപ്രദേശത്തുനിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസിന് കണ്ടുകിട്ടുന്നത്. കൂട്ടബലാത്സംഗത്തിന് രണ്ടാനമ്മയും രണ്ടാനമ്മയുടെ മകനും കൂട്ടുനിന്നു. ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്താണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം പുറത്തറിയുന്നത്. പോലീസ് പറയുന്നതിങ്ങനെ.

രണ്ടാനമ്മയ്ക്ക് ആദ്യ ഭാര്യയിലുണ്ടായ മകളെ ഇഷ്ടമില്ലായിരുന്നു. അച്ഛന്‍റെ പൊന്നോമന പുത്രിയായിരുന്നു. ഇത് സഹിക്കാനാകാതെയാണ് മകളെ വകവരുത്താന്‍ രണ്ടാനമ്മ ആലോചിക്കുന്നത്. സഹോദരനെ പോലെ കണ്ട 14 വയസ്സുകാരനും അവന്‍റെ സുഹൃത്തുക്കളും കൂടിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത്. കത്തി കൊണ്ട് കണ്ണ് കുത്തിയെടുക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ആസിഡൊഴിച്ച് പൊളിച്ച് രസിക്കുകയും ചെയ്തു.

prp

Related posts

Leave a Reply

*