ഉത്തര്‍പ്രദേശില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ച്‌ വെബ്ലി ആന്റ് സ്‌കോട്ട്; യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തും

ലക്നൗ : രാജ്യ പുരോഗതിയില്‍ നിര്‍ണായക ഘടകമായി മാറിയ ഉത്തര്‍പ്രദേശില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച്‌ പ്രമുഖ തോക്ക് നിര്‍മ്മാതാക്കളായ വെബ്ലി ആന്റ് സ്‌കോട്ട്. ഇത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ക്കായി കമ്ബനി ഡയറക്ടര്‍ ജോണ്‍ ബ്രൈറ്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനായി നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് കൂടുതല്‍ കരുത്തേകുന്നതാണ് പുതിയ നീക്കം.

ഉത്തര്‍പ്രദേശില്‍ പുതിയ ഫാക്ടറി ആരംഭിക്കാനാണ് വെബ്ലി ആന്റ് സ്‌കോട്ട് പദ്ധതിയിടുന്നതെന്നാണ് വിവരം. ഹര്‍ദോയില്‍ പങ്കാളിത്തതോടെ കമ്ബനിയുടെ ഒരു നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് സ്വതന്ത്ര്യമായി ഫാക്ടറി സ്ഥാപിക്കാന്‍ കമ്ബനി പദ്ധതിയിടുന്നത്. യോഗിയുമായുള്ള ജോണ്‍ ബ്രൈറ്റിന്റെ കൂടിക്കാഴ്ച്ച സംസ്ഥാനത്ത് വിദേശ നിക്ഷേപവും, മേക്ക് ഇന്‍ ഇന്ത്യ ക്യാമ്ബെയ്നും ഒന്നിച്ച്‌ കൊണ്ടുപോകാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കമ്ബനിയുടെ ഉത്പന്നങ്ങളെക്കുറിച്ചും, സേവനങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ജോണ്‍ ബ്രൈറ്റ് മുഖ്യമന്ത്രിയുമായി പങ്കുവെയ്ക്കും. പുതിയ പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളും അദ്ദേഹം വിശദീകരിക്കും. സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് സന്നദ്ധത അറിയിച്ച്‌ ജോണ്‍ ബ്രൈറ്റ് നേരത്തെ യോഗിയ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി ജോണ്‍ ബ്രൈറ്റ് കൂടിക്കാഴ്ച്ച നടത്തുന്നത്.

prp

Leave a Reply

*