തൃശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍. വെടിക്കെട്ട് നടത്തുന്ന തിരുവമ്പാടിക്കും  പാറമേക്കാവിനും വെടിക്കെട്ടിന് ഇതുവരെ അനുമതി ലഭിച്ചട്ടില്ല .

എക്സ്പ്ലോസീവ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടമാണ് വെടിക്കെട്ടിന് അനുമതി നല്‍കകേണ്ടത്. ഇത് ഇതേവരെ ലഭിച്ചിട്ടില്ല. അനുമതി ലഭിക്കാത്തതിന്‍റെ കാരണം എന്താണെന്നു വ്യക്തമല്ലെന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ അറിയിച്ചു.
പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ടിനിടെ കഴിഞ്ഞ ദിവസം അമിട്ട് നിലത്തുവീണു പൊട്ടി ആറു പേര്‍ക്കു പരിക്കേറ്റ സംഭവത്തില്‍ ദേവസ്വം സ്വെകട്ടറിയോടു ജില്ലാ കളക്ടര്‍ വിശദീകരണം തേടിയിരുന്നു. വെടിക്കെട്ട് അവശിഷ്ടങ്ങളില്‍നിന്ന് അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ഷെല്ലുകള്‍ കണ്ടെത്തിയതിലാണ വിശദീകരണം തേടിയത്. ദേവസ്വം സെക്രട്ടറി വൈകിട്ട് അഞ്ചു മണിക്ക് ജില്ലാ കളക്ടര്‍ക്കു മുമ്പിലെത്തി വിശദീകരണം നല്‍കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ വെടിക്കെട്ടില്‍നിന്ന് അമിട്ട് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

മഠത്തില്‍ നിന്നുള്ള വരവ് കാണാന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയിട്ടുണ്ട്. കൂടാതെ, പൂരത്തിന്‍റെ പ്രധാന ആകര്‍ഷണമായ കുടമാറ്റം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും എത്തുന്നുണ്ട്.

prp

Related posts

Leave a Reply

*