തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കടത്ത് നയതന്ത്ര ബാഗ് വഴി; വി മുരളീധരന്‍റെ നിലപാട് കേന്ദ്ര ധനമന്ത്രാലയം തള്ളി

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കടത്ത് നയതന്ത്ര ബാഗിലായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വര്‍ണ്ണക്കടത്ത് നയതന്ത്ര ബാഗിലല്ലായിരുന്നുവെന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ നിലപാട് കേന്ദ്ര ധനമന്ത്രാലയം തള്ളി.

പ്രതികളിലൊരാള്‍ക്ക് ഉന്നത സ്വാധീനമുണ്ടെന്ന് കോടതിയെ അറിയിച്ചതായും കേന്ദ്ര ധനമന്ത്രാലയം ലോക്സഭയില്‍ വ്യക്തമാക്കി. നയതന്ത്ര ബാഗ് വഴി സ്വര്‍ണ്ണം കടത്തിയ വിവരം ജൂലൈ മാസത്തില്‍ കസ്റ്റംസാണ് വിദേശ കാര്യമന്ത്രാലയത്തെ അറിയിച്ചത്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ മേല്‍വിലാസത്തിലാണ് എത്തിയത്. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ മുപ്പത് കിലോ സ്വര്‍ണ്ണം പിടികൂടിയെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു.

2015 മുതല്‍ 2020 വരെ കേരളത്തില്‍ പിടികൂടിയ സ്വര്‍ണ്ണത്തിന്‍റെ വിശദാംശങ്ങളും ധനമന്ത്രാലായം വ്യക്തമാക്കുന്നു. 2015-2016 കാലഘട്ടത്തില്‍ 2452 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. 2016-17ല്‍ 921. 80 കിലോ, 2017-18ല്‍ 1996. 93 കിലോ, 2018-19ല്‍ 2946 കിലോ,2019-20ല്‍ 2629 കിലോയും 2020 ഇതുവരെ 103.16 കിലോ സ്വര്‍ണ്ണവും പിടികൂടിയെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ആന്‍റോ ആന്‍റണി എംപിയെ രേഖാമൂലം അറിയിച്ചു.

prp

Leave a Reply

*