തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കുന്നതിന് വിലക്ക്

തൃശൂര്‍ : കഴിഞ്ഞദിവസം രണ്ട് പേരുടെ മരണത്തിനിടയാക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി വനം വകുപ്പ്. ക്ഷേത്ര ഉത്സവത്തിന്‍റെ എഴുന്നള്ളിപ്പിനായും ഗൃഹപ്രവേശനത്തിനായും കൊണ്ടുവന്നപ്പോള്‍ രണ്ട് പേരെ ചവിട്ടിക്കൊന്നതിനെ തുടര്‍ന്നാണ് വിലക്ക്.

പതിനഞ്ച് ദിവസത്തേയ്ക്കാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന വിരണ്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 15 ദിവസത്തിനുശേഷം ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് കൈമാറിയാല്‍ മാത്രമേ ഇനി എഴുന്നള്ളിപ്പിന് അനുവാദം നല്‍കൂ എന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.

കാഴ്ചയ്ക്ക് തകരാറുള്ള ആനയാണ് അമ്പത് വയസ്സുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. വൈദ്യ പരിശോധനയില്‍ മറ്റ് ആരോഗ്യ പ്രശ്‌നമൊന്നുമില്ലെന്ന് കാണാതിരുന്നതോടെയാണ് എഴുന്നള്ളിപ്പിന് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ എഴുന്നള്ളിപ്പില്‍ അപകടമുണ്ടായതോടെയാണ് ഇനിയും പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനമായിരിക്കുന്നത്.

 

prp

Related posts

Leave a Reply

*