ഗവർണർ പെട്ടെന്നൊരു തീരുമാനമെടുക്കാതെ സുപ്രീംകോടതി വിധി വരുന്നതു വരെ കാത്തിരുന്നത് വളരെ ശരിയായ നടപടിയായിരുന്നു എന്ന് ഇപ്പോൾ എല്ലാവര്‍ക്കും ബോധ്യമായിക്കഴിഞ്ഞു. കാവൽ മുഖ്യമന്ത്രി പനീർ സെൽവത്തിന്റെയും അണ്ണാ ഡിഎംകെയുടെ പുതിയ നിയമസഭാ കക്ഷിനേതാവ് എടപ്പാടി പളനിസ്വാമിയുടെയും അവകാശവാദങ്ങളാണ് ഇപ്പോള്‍ ഗവർണറുടെ മുന്നില്‍ ഉള്ളത്. ഇതിൽ ആരെ വിളിക്കും, അല്ലെങ്കിൽ ആരെ ആദ്യം വിളിക്കും എന്നത് തമിഴകം ഉറ്റ് നോക്കുന്ന ഒരു കാര്യമാണ്.
