ഓണനാളില്‍ പഞ്ചസാര പകുതിയാക്കി വെട്ടിക്കുറച്ച്‌ സപ്ലൈക്കോ നടപടി

തൃശൂര്‍: റേഷന്‍ കാര്‍ഡിന് സബ്‌സിഡി നിരക്കില്‍ നല്‍കിയിരുന്ന ഒരു കിലോ നല്‍കിയിരുന്ന പഞ്ചസാര അരക്കിലോയാക്കി ചുരുക്കി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ നടപടി. ഒരു കിലോ പഞ്ചസാര ഒറ്റടിക്ക് അരക്കിലോയാക്കിയ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ സിഐ.ടി.യു ഇടപെട്ട് പ്രഖ്യാപനം പിന്‍വലിക്കുകയും ചെയ്തു.

വ്യാഴായ്ച വൈകിട്ട് ആറോടെയാണ് ഓണ്‍ലൈന്‍ വീഡിയോയിലൂടെയാണ് പഞ്ചാസാര വിതരണം ഒറ്റയടിക്ക് വെട്ടിച്ചുരുക്കി അത്യപൂര്‍വ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ സപ്ലൈക്കോ ജീവനക്കാരുടെ സംഘടനയായ സിഐ.ടി.യു പ്രതിഷേധം ഉയര്‍ത്തിയതോടെ ഞൊടിവേഗത്തില്‍ പ്രഖ്യാപനം പിന്‍വലിച്ച്‌ ഉത്തരവും പുറത്തിറക്കുകയായിരുന്നു.

ഓണത്തിന് പിന്നാലെ സെപ്റ്റംബര്‍ മുതല്‍ പഞ്ചസാര അരക്കിലോ ആക്കുമെന്നാണ്  അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഒരു കാര്‍ഡില്‍ ഒരു കിലോ എന്ന കണക്കില്‍ തന്നെ വിതരണം ചെയ്യണമെന്ന് ജീവനക്കാരും ആവശ്യപ്പെടുന്നത്. വ്യാഴാഴ്ച വൈകീട്ട് ആറുമുതലാണ് 45 മിനിറ്റ് നേരം അരക്കിലോ പഞ്ചസാര വീതം വിതരണം ചെയ്തത്. ബില്ല് അടിച്ച്‌ പഞ്ചാസാര വിതരണം ചെയ്തത ഒരു കിലോ പാക്കറ്റുകളായിരുന്നു .

ഇതോടെ ഇവ ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചുവാങ്ങി അരക്കിലോയാക്കി നല്‍കേണ്ടിയും വന്നു. ഒരു കിലോ തയ്യാറാക്കി നല്‍കിയിരുന്ന പാക്കറ്റുകള്‍ അരക്കിലോയിലേക്ക് മാറ്റണമെന്ന മിന്നല്‍ പ്രഖ്യാപനം വന്നതോടെ ഉപഭോക്താക്കളും പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.

നിലവില്‍ 22 രൂപ നിരക്കിലാണ് ഒരുകിലോ സബ്‌സിഡി പഞ്ചസാര നല്‍കുന്നത്. കൂടുതല്‍ വേണ്ടവര്‍ക്ക് ഇരട്ടവില സംവിധാനത്തില്‍ നല്‍കും. ഈ സംവിധാനത്തില്‍ വിപണി വിലയേക്കാള്‍ കൂടിയ വിലയ്ക്കാണ് ഓഗസ്റ്റ് ആദ്യത്തില്‍ വിതരണം നടത്തിയത്. രണ്ടു ദിവസം 42 രൂപക്ക് വിറ്റ പഞ്ചസാര ആളുകള്‍ വാങ്ങാതെ വന്നപ്പോള്‍ 38.50 രൂപയാക്കി കുറച്ചു.

prp

Related posts

Leave a Reply

*