മധ്യപ്രദേശില്‍ ഞായറാഴ്ച ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കുമെന്ന് വി എച്ച്‌ പി ഭീഷണി ; രാഷ്ട്രപതിയുടെ അടിയന്തിര ഇടപെടല്‍ തേടി ബിഷപ്പുമാര്‍

ഭോപ്പാല്‍: ഞായറാഴ്ച മധ്യപ്രദേശില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കുമെന്ന് വിശ്വ ഹിന്ദുപരിഷത്തിന്‍റെ ഭീഷണി. ഗുജറാത്തിലെ ബറോഡയോട് അതിര്‍ത്തി പങ്കിടുന്ന ജാബുവയിലെ ചര്‍ച്ചുകള്‍ പൊളിക്കുമെന്നാണ് സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് കാണിച്ച്‌ ബിഷപ്പ് പോള്‍ മുനിയയുടെ നേതൃത്വത്തിലെ നിവേദക സംഘം ജില്ലാ കലക്ടറെ സമീപിച്ചു. അതെ സമയം രാജ്യത്തെ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ അടിയന്തിരമായി ഇടപെടണമെന്നഭ്യര്‍ഥിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ക്കും സംഘം നിവേദനമയച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നേരത്തെയും ക്രൈസ്തവ സമൂഹത്തിനെതിരെ നിരവധി ഹിന്ദുത്വ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. മേഖലയിലെ എല്ലാ ചര്‍ച്ചുകളും അടച്ചുപൂട്ടണമെന്ന് ആസാദ് പ്രേംസിങ് എന്ന വി.എച്ച്‌.പി നേതാവ് ഈ വര്‍ഷം ആദ്യത്തില്‍ ആവശ്യമുയര്‍ത്തിയിരുന്നു. ഇതു സംബന്ധിച്ച്‌ പൊലീസിലും റവന്യൂ വകുപ്പിലും പരാതി നല്‍കിയെങ്കിലും സംരക്ഷണ നടപടികളൊന്നുമുണ്ടായില്ല.

10 ലക്ഷം ജനസംഖ്യയുള്ള ജില്ലയില്‍ നാലു ശതമാനം മാത്രം വരുന്ന ക്രൈസ്തവര്‍ക്കെതിരായ ഹിന്ദുത്വ നീക്കങ്ങളില്‍ ഭരണകൂടം അക്രമികള്‍ക്കൊപ്പം നില്‍ക്കുകയാണെന്ന് ബിഷപ് മുനിയ മാധ്യമങ്ങളോട് പറഞ്ഞു. വി.എച്ച്‌.പി അക്രമവും ഭീഷണിയും സൃഷ്ടിക്കുമ്ബോള്‍ മതംമാറ്റം തടയല്‍ നിയമത്തിന്‍റെ മറപറ്റി ക്രൈസ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാവുകയാണ് അധികൃതര്‍.

ക്രൈസ്തവ സമൂഹത്തിനെതിരെ അതിക്രമങ്ങള്‍ തടയാന്‍ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയും ഇടപെടണമെന്ന് ഡല്‍ഹി ന്യൂനപക്ഷ കമീഷന്‍ മുന്‍ അംഗവും യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ദേശീയ കോ ഓര്‍ഡിനേറ്ററുമായ ഡോ. മൈക്കല്‍ വില്യംസ് ആവശ്യപ്പെട്ടു.

prp

Leave a Reply

*