‘പഠനത്തില്‍ ശ്രദ്ധയില്ല’; പത്തു വയസ്സുള്ള മകന്റെ ദേഹത്ത് എണ്ണയൊഴിച്ച്‌ തീകൊള്ളിയെറിഞ്ഞ് പിതാവ്

തെലങ്കാന: ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് പിതാവ് പത്ത് വയസ്സുള്ള സ്വന്തം മകന് നേരെ തീകൊളുത്തി. ഹൈദരാബാദിലെ കെപിഎച്ച്‌ബി റോഡില്‍ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്.

ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ ട്യൂഷന് പോകുന്നതില്‍ മടി കാണിക്കുന്നുവെന്നും പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നും പറഞ്ഞ് മര്‍ദ്ദിച്ച ശേഷം തീവെക്കുകയായിരുന്നു. മകനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യയേയും ഇയാള്‍ തള്ളിമാറ്റി.
സംഭവത്തില്‍ ബാലു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഞായറാഴ്ച്ച രാത്രി വീട്ടിലെത്തിയ ഇയാള്‍ മകനോട് ബീഡി വാങ്ങിവരാന്‍ ആവശ്യപ്പെട്ടു. ബീഡി വാങ്ങി വരാന്‍ വൈകിയെന്ന് പറഞ്ഞായിരുന്നു ആദ്യം മര്‍ദ്ദിച്ചത്.

പിന്നീട് കുട്ടി പഠിക്കുന്നില്ലെന്നും ട്യൂഷന് പോകുന്നില്ലെന്നും പറഞ്ഞ് മര്‍ദ്ദനം തുടങ്ങി. ഇതിനുശേഷമാണ് തീകൊളുത്തിയത്. അറുപത് ശതമാനം പൊള്ളലേറ്റ കുട്ടി ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അടുക്കളിയില്‍ എണ്ണ സൂക്ഷിച്ചു വെച്ചിരുന്ന ക്യാന്‍ എടുത്ത് കുട്ടിയുടെ ദേഹത്ത് ഒഴിച്ചതിനു ശേഷം കയ്യിലുള്ള ബീഡി കത്തിച്ച തീപെട്ടി കൊള്ളി കുഞ്ഞിന്റെ എറിയുകയായിരുന്നു. ശരീരം മുഴുവന്‍ തീപടര്‍ന്ന കുട്ടി ഓടുന്നതിനിടയില്‍ വീടിന് പുറത്തുള്ള കുഴിയിലും വീണു.

നാട്ടുകാരാണ് കുട്ടിയുടെ ദേഹത്ത് വെള്ളം ഒഴിച്ച്‌ ജീവന്‍ രക്ഷിച്ചത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ പിതാവായ ബാലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു.

prp

Leave a Reply

*