ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: അന്വേഷണം സിപിഎമ്മിലേക്കും

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സിപിഎമ്മിലേക്കും. കേസുമായി ബന്ധപ്പെട്ട് വരാപ്പുഴ സിപിഎം ഏരിയാ സെക്രട്ടറി എം.കെ. ബാബുവിന്‍റെ മൊഴിയെടുത്തു.
ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് പ്രത്യേക അന്വേഷണസംഘം ബാബുവിന്‍റെ മൊഴിയെടുത്തത്. സിപിഎം പ്രതിപ്പട്ടിക തയാറാക്കിയെന്ന് പരാതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.

ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെ സിപിഎം സ്വാധീനിക്കാന്‍ ശ്രമിച്ചതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൊലക്കേസില്‍ ജോര്‍ജിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

ശ്രീജിത്തിനെ സിപിഎം കുടുക്കിയതാണെന്ന് അമ്മ ശ്യാമള ആരോപിച്ചിരുന്നു. പ്രിയ ഭരതന്‍റെ നേതൃത്വത്തിലാണ് പ്രതിപ്പട്ടിക തയാറാക്കിയതെന്നും പ്രിയ ഭരതന്‍റെ വീട്ടില്‍ ഗൂഢാലോചന നടന്നതെന്നും ശ്യാമള ആരോപിച്ചിരുന്നു.

 

 

prp

Related posts

Leave a Reply

*