സിസ്റ്റര്‍ റാണി മരിയ ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

ഇന്‍ഡോര്‍: ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ഇന്‍ഡോര്‍ സെന്‍റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലൊരുക്കുന്ന വേദിയില്‍ രാവിലെ പത്തിനാണു വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവി പ്രഖ്യാപനം.

സിബിസിഐ പ്രസിഡന്‍റ് മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബോംബെ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, തുടങ്ങിയവരുള്‍പ്പെടെ രാജ്യത്തിന്‍റെ  അകത്തും പുറത്തും നിന്നുമായി അമ്പതോളം മെത്രാര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരാകും.

ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍  സന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ റാണി മരിയ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഉദയ്നഗര്‍ കേന്ദ്രീകരിച്ചാണു സേവനം ചെയ്തിരുന്നത്. 1995 ഫെബ്രുവരി 25നു ഇന്‍ഡോര്‍-ഉദയ്നഗര്‍ റൂട്ടില്‍ ബസ് യാത്രയ്ക്കിടെ വാടകക്കൊലയാളിയായ സമന്ദര്‍സിംഗിന്‍റെ കത്തിക്കിരയായി സിസ്റ്റര്‍  ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു.

prp

Leave a Reply

*