7000 കോടിയുടെ വായ്പ കുടിശ്ശിക എസ്ബിഐ എഴുതി തള്ളി

sbi-1

വിജയ് മല്യയുടെ കിംങ്ഫിഷര്‍ എയര്‍ലൈന്‍സ് അടക്കം വായ്പ തിരിച്ചടവില്‍ മനപൂര്‍വ്വം വീഴ്ച വരുത്തിയ ആദ്യ നൂറു പേരുടെ കടം പൂര്‍ണ്ണമായും ഭാഗികമായും എസ്ബിഐ എഴുതി തള്ളി. 7016 കോടി രൂപയുടെ കുടിശ്ശികയാണ് എസ്ബിഐ എഴുതി തള്ളിയത്. ദേശീയ ദിനപത്രമായ ഡി.എന്‍.എയാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.  48,000 കോടി രൂപയുടെ വായ്പ കുടിശ്ശികയാണ് എസ്.ബി.ഐക്ക് ആകെ ഉണ്ടായിരുന്നത്. മനപൂര്‍വ്വം കുടിശ്ശിക വരുത്തിയവരുടെ പട്ടികയിലെ ഒന്നാമതായിരുന്ന കിങ്ഫിഷറിന്‍റെ 1,201 കോടി രൂപയുടെ കണക്ക് മാത്രമെ ബാങ്ക് ബാലന്‍സ്ഷീറ്റില്‍ കാണിച്ചിട്ടുള്ളൂ. കെ.എസ്.ഓയില്‍ 596 കോടി, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് 526കോടി, ജി.ഇ.ടി പവര്‍ 400 കോടി, സായി ഇന്‍ഫോ സിസ്റ്റം 376 കോടി എന്നിവരാണ് എഴുതി തള്ളിയവരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്.

എസ്ബിഐയുടെ ഈ തീരുമാനത്തിനെതിരെ സോഷ്യല്‍മീഡിയകളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ട്രോളുകളും കമന്റുകളും കൊണ്ട് യുവസമൂഹം തങ്ങളുടെ രോക്ഷം തീര്‍ക്കുകയാണ്. കുടുംബം പോറ്റാന്‍ കര്‍ഷകരടക്കം 50,000 വും, 10,000 മുതല്‍ ലോണെടുക്കുന്ന പാവങ്ങളോട് ബാങ്ക് അധികൃതര്‍ക്ക് ഒരു കരുണയുമില്ല.

prp

Leave a Reply

*