റാഞ്ചിയില്‍ ഒരു കുടുംബത്തിലെ 7 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

റാഞ്ചി: റാഞ്ചിയില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. റാഞ്ചി അര്‍സാന്ദെയിലാണ് സംഭവം റിട്ട. റെയില്‍വെ ജീവനക്കാരനായ ശശികുമാര്‍ ഝാ (65) ഭാര്യ ഗായത്രി ദേവി, മക്കളായ ദീപക് , രൂപേഷ് , ദീപകിന്റെ ഭാര്യ സോണി , ഇവരുടെ മക്കളായ ഒരുവയസുകാരന്‍ ജഗു, ആറു വയസുകാരി ഋഷിതി എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ നിന്ന് രണ്ടു ആത്മഹത്യാ കുറിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. 15 ഉം രണ്ടും പേജുകള്‍ ഉള്ളതാണ് ആത്മഹത്യാ കുറിപ്പുകള്‍. ഇതിലെ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ദീപകിനേയും രൂപേഷിനേയും തൂങ്ങി മരിച്ച നിലയിലും മറ്റുള്ള അഞ്ചു പേരെ അടുപ്പിച്ചിട്ട രണ്ടു കട്ടിലുകളില്‍ പുതപ്പു കൊണ്ട് മൂടിയ നിലയിലുമാണ് കണ്ടെത്തിയത്. മറ്റുള്ളവരെ കൊലപ്പെടുത്തിയതിന് ശേഷം രൂപേഷും ദീപകും തൂങ്ങിമരിച്ചതായിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഋഷിതിയെ കൊണ്ടുപോകാനായി വന്ന സ്‌കൂള്‍ വാനിലുള്ളവരാണ് ഇവര്‍ മരിച്ച് കിടക്കുന്നത് കണ്ടത്.

മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമേ മരണകാരണം കൃത്യമായി പറയാനാകുവെന്നും റാഞ്ചി സീനിയര്‍ എസ്.പി. അനീഷ് ഗുപത് പറഞ്ഞു.

ജഗുവിന്റെ ചികിത്സാ ചെലവുകളെ തുടര്‍ന്ന് ഈ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. 20 ലക്ഷത്തോളം രൂപ ഇവര്‍ ബാങ്കില്‍ നിന്ന് ലോണെടുത്തിരുന്നെന്നും അയല്‍ക്കാര്‍ പറഞ്ഞു.ജനുവരിയിലാണ് ഇവരുടെ കുടുംബം ഈ വീട്ടിലേക്ക് മാറിതാമസിച്ചത്. ദീപക് മെഡിക്കല്‍ റെപ്പായും രൂപേഷ് വീട്ടിലിരുന്ന് ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിനായും പ്രവര്‍ത്തിച്ച് വരികയുമായിരുന്നു.

prp

Related posts

Leave a Reply

*