കേരളത്തിൽ “പ്രേമം” കൊടുമ്പിരികൊണ്ടിരിക്കുകയാണ്. അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം. പ്രേമത്തിന്റെ പ്രത്യേകതയായി സിനിമ കണ്ടവരും അതിന് റിവ്യു എഴുതിയവരും പൊതുവെ പറഞ്ഞത് നായകന് മൂന്നു പ്രണയം ഉണ്ടെന്നുള്ളതാണ്. എന്നാൽ മൂന്നു നായികമാരോടും നായകനുണ്ടായത് പ്രേമം തന്നെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മേരിയോട് ജോർജ്ജിനുണ്ടായത് തികച്ചും ഒരു ഇൻഫാക്ചുവേഷൻ എന്നുപറയാവുന്ന ടീനേജ് ലൗ ആണ്. ഒരു തീഷ്ണ പ്രണയത്തിന്‍റെ അങ്കലാപ്പോ, തന്‍റെടമോ നായകനിൽ കാണുവാൻ പ്രേക്ഷകർക്ക് സാധിച്ചില്ല. ഒരു വണ്‍വേ പ്രണയത്തിന്‍റെ ചാരുത ആവിഷ്കരിക്കുവാൻ സംവിധായകന് സാധിച്ചു.
എന്നാൽ ജോർജ്ജിനു മലരിനോടും മലരിനു തിരിച്ചും തോന്നിയത് തീക്ഷണ പ്രണയം തന്നെയെന്നു തീർച്ചയായും പറയാം. എന്നാൽ അപകടത്തോടെ മലരിനുണ്ടായ ഓർമ്മക്കുറവ് ഒരപകടവും കൂടാതെ തന്നെ കേരളത്തിലെ പല കാമുകിമാർക്കും മുൻപുണ്ടയിട്ടുണ്ട് ഇനി ഉണ്ടാവുകയും ചെയ്യും. ഇപ്പോൾ തന്നെ ഒരുമിച്ചു പ്രേമം കാണാൻ പോയ പല പ്രണയജോടികളിൽ നിന്നുപോലും പുതിയ “മലരുകൾ” ഉടലെടുക്കുന്നതായാണ് കേട്ടുകേൾവി. മലരിൽ നിന്നും “സ്കൂട്ടാകുവാൻ” നായകനൻ കാണിച്ച ഊർജവും പുതുമലരിന്‍റെ കാമുകർക്കും ഉണ്ടാകട്ടെ. സിനിമയിൽ നായകനെ നായിക സഹോദരനായി തെറ്റിദ്ധരിക്കാതിരുന്നതിൽ ആശ്വസിക്കുകയാണ് പ്രേക്ഷകലോകം.