ഗര്‍ഭിണിയെ വയറ്റില്‍ ചവിട്ടി ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: 6 സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ കുടുംബം കുടില്‍ കെട്ടിസമരം നടത്തിവരുന്നതിനിടെയാണ് അറസ്റ്റ്. കേസിലെ പ്രധാനപ്രതിയും ഗര്‍ഭിണിയുടെ കുടുംബത്തിന്‍റെ അയല്‍വാസിയുമായ പ്രജീഷ് ഗോപാലനെ നേരത്തെ പിടിയിലായിരുന്നു.

കഴിഞ്ഞ 28നു രാത്രിയാണു സിബി ചാക്കോയ്ക്കും ഭാര്യ ജോത്സനയ്ക്കും മൂന്നും ഏഴും വയസ്സുള്ള രണ്ട് കുട്ടികള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയായിരുന്നു ആക്രമണം. വയറില്‍ ചവിട്ടിയതിനെതുടര്‍ന്ന് ജ്യോത്സനയുടെ നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ജോത്സ്ന പറഞ്ഞിരുന്നു. സിപിഎമ്മിന്‍റെ സംരക്ഷണം ഉള്ളതുകൊണ്ടാണ് പ്രതികളെ പിടികൂടാതെ പൊലീസ് അലംഭാവം കാണിക്കുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു.

ഇതേത്തുടര്‍ന്നാണ് കുടുംബം വീട്ടില്‍നിന്നു കട്ടിലും പായയും തലയണയും കസേരയുമായി എത്തി പൊലീസ് സ്റ്റേഷനു മുന്‍പില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്. അച്ഛനും അമ്മയ്ക്കുമൊപ്പം കുട്ടികളും രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെ സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.

 

 

 

prp

Related posts

Leave a Reply

*