കോണ്‍ഗ്രസ് അക്രമത്തിനെതിരെ സംസാരിക്കുന്നത് അറവ് ശാലയില്‍ നിന്നുള്ള അഹിംസ വാദം: പി എസ് ശ്രീധരന്‍ പിള്ള

കാസര്‍ഗോഡ്: കോണ്‍ഗ്രസ് അക്രമത്തിനെതിരെ സംസാരിക്കുന്നത് അറവ് ശാലയില്‍ നിന്നും ഉയരുന്ന അഹിംസ വാദമായി കാണാനേ കഴിയുകയുള്ളുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള.

അക്രമങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ലെന്നും മുല്ലപ്പള്ളിയുടെ പ്രസംഗം വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയാണെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപിയുടെ ഡിജിറ്റല്‍ പ്രചാരണ വാഹനത്തിന്‍റെ സംസ്ഥാനതല പര്യാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫും എല്‍ഡിഎഫും ബിജെപിയെ സംബന്ധിച്ച് വര്‍ജ്ജ്യ വസ്തുക്കളാണെന്നും ഭയപ്പാട് കൊണ്ട് നുണപ്രചാരണത്തിലാണ് രണ്ട് മുന്നണികളെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. എസ് രാജേന്ദ്രനെ പോലുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്നും പി പി മുകുന്ദന്‍ മത്സരിക്കുന്ന കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ശീധരന്‍ പിള്ള വ്യക്തമാക്കി.

prp

Related posts

Leave a Reply

*