പാക്കിസ്ഥാന് അമേരിക്കയുടെ ഇരുട്ടടി, സിറിയയില്‍ ഐസിസിന്റെ പ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാനുള്ള പങ്ക് അന്വേഷിക്കുന്നു

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുള്ള പുതിയ തലവേദനയായി അമേരിക്ക. സിറിയയില്‍ ഐസിസിന്റെ പ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാനുള്ള പങ്കിനെ കുറിച്ച്‌ അമേരിക്ക അന്വേഷണം ആരംഭിച്ചു. ഇറാഖ്-സിറിയയെ കീഴടക്കിയ സംഭവം തൊട്ട് റാഡിക്കല്‍ സുന്നി പ്രസ്ഥാനമായ ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി പോരാടിയതിന്റെ പേരില്‍ കസ്റ്റഡിയിലുള്ള 29 പാക്കിസ്ഥാനികളുടെ പട്ടികയടക്കം പുറത്തുവന്നിട്ടുള്ളതാണ്.

തുര്‍ക്കി, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പൗരത്വം നേടിയ നാല് പാക്കിസ്ഥാനികള്‍ ഉള്‍പ്പെടുന്നതായി ഡല്‍ഹിയിലെയും വാഷിംഗ്ടണിലെയും തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. പിടിയിലായ 29 ഐസിസ് ബന്ധമുള്ളവരില്‍ ഒമ്ബത് പേര്‍ സ്ത്രീകളാണ്.

സിറിയയില്‍ ഐസിസിനായി പോരാടാന്‍ അയച്ചതും, അല്‍ക്വയ്ദ പോലുള്ള താവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധത്തെ കുറിച്ചും കൂടാതെ മറ്റേതെങ്കിലും ഇസ്ലാമിക് ഗ്രൂപ്പുകളുമായോ ഉള്ള ബന്ധങ്ങളും അമേരിക്ക പരിശോധിക്കും. ഇവയുമായി ഏതെങ്കിലും മുന്‍കാല ബന്ധങ്ങളും കണ്ടെത്തും. അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഒഫ് ഖൊറാസാന്‍ പ്രവിശ്യയുമായി പാക്കിസ്ഥാന് അടുപ്പമുള്ളതായും റിപ്പോ‌ര്‍ട്ടുകളുണ്ട്.

അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യത്തെ കുറിച്ചുള്ള പരാമര്‍ശം ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യ( ഐ എസ് കെ പി) ഇവയുടെ സൂചനകളാണ്. കാബൂളിലും, ഗുരുദ്ധ്വാരയിലുള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. സംഭവത്തില്‍ പാക്കിസ്ഥാന്‍ പൗരനും ഐ എസ് കെ പി മേധാവി അസ്ലം ഫറൂഖി അറസ്റ്റിലായിരുന്നു.

ഐ എസ് കെ പിയിലേക്ക് മാറുന്നതിന് മുമ്ബ് ഫറൂഖി തീവ്രവാദ സംഘടനയായ ലക്ഷ്കര്‍ ഇ ത്വയ്ബയുമായി ബന്ധമുണ്ടായിരുന്നു. ഇയാളെ പാക്കിസ്ഥാന് കെെമാറാനുള്ള ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് ഫറൂഖി ഇപ്പോള്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ കസ്റ്റഡിയിലാണ്.

ഇസ്ലാമാബാദാണ് ഭീകരതയുടെ പ്രഭവ കേന്ദ്രമെന്ന ഇന്ത്യയുടെ വാദത്തെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോ‌ര്‍ട്ടുകള്‍. യു എസ്, യു കെ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ ആക്രമണങ്ങളില്‍ പാക്കിസ്ഥാന്റെ പങ്ക് മുന്‍കാലങ്ങളില്‍ പരസ്യമായിത്തന്നെ പുറത്തുവന്നിട്ടുള്ളതാണ്.

prp

Leave a Reply

*