നിപ: കോഴിക്കോട് 2 പേര്‍ കൂടി മരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധിച്ച്‌ രണ്ടുപേര്‍ കൂടി മരിച്ചു. കോഴിക്കോട് ജില്ല കോടതി സീനിയര്‍ സൂപ്രണ്ട് പാലാഴി റോഡ് കെ.ടി. താഴം വടക്കുഴിയില്‍ പറമ്പ് ‘ഡിവൈനി’ല്‍ ടി.പി. മധുസൂദനന്‍ (56), ലോറി ഡ്രൈവറായ കാരശ്ശേരി നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയില്‍ അഖില്‍ (28) എന്നിവരാണ് മരിച്ചത്.
ഇതോടെ സംസ്ഥാനത്ത് നിപ മരണം 15 ആയി.

17ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധുസൂദനന് ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അഖിലിന് ബുധനാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം പേരാമ്പ്രയിലും സുഹൃത്തിന്‍റെ ചികിത്സാര്‍ഥം മെഡിക്കല്‍ കോളജിലും പോയിരുന്നതായാണ് വിവരം. ബുധനാഴ്ച 12 പേരുടെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് അഖിലിന് രോഗബാധ കണ്ടെത്തിയത്.

നിലവില്‍ രോഗം സ്ഥിരീകരിച്ച രണ്ടുപേരാണ് മെഡിക്കല്‍ കോളജിലുള്ളത്. ഇന്നലെ സംശയത്തെ തുടര്‍ന്ന് രണ്ടുപേരെ കൂടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഇവിടെ നിരീക്ഷണത്തിലുള്ളത് ഒമ്പതു പേരായി. മൊത്തം1353 പേരാണ് ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലുള്ളത്. ആസ്ട്രേലിയയില്‍നിന്നുള്ള മരുന്ന് രണ്ടു ദിവസത്തിനകം എത്തുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ആര്‍.എല്‍. സരിത അറിയിച്ചു. മരുന്ന് എത്തിക്കുന്നതിനുവേണ്ട രേഖകളെല്ലാം കൈമാറിയിട്ടുണ്ട്.

 

prp

Related posts

Leave a Reply

*