നിപ്പ; യുവാവിന്‍റെ ആരോഗ്യനില തൃപ്തികരം

കൊച്ചി: നിപ്പ വൈറസ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ നില തൃപ്തികരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തേതിനേക്കാളും മെച്ചപ്പെട്ട ആരോഗ്യനിലയിലാണ് രോഗി ഉള്ളത്.

പ്രതിരോധ മരുന്ന് നല്‍കിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ഡോക്ടര്‍മാര്‍ ചികിത്സാ വിവരം ചര്‍ച്ച ചെയ്യുകയും ചെയ്തു. എറണാകുളം വടക്കന്‍പറവൂര്‍ സ്വദേശിയായ 23കാരനാണ് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിശോധനയിലാണു രോഗ സ്ഥിരീകരണം.

 രോഗം കണ്ടെത്തിയ യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 311 പേര്‍ നിരീക്ഷണത്തിലാണ്. അതേസമയം, രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ് ആരോഗ്യവകുപ്പ്.

prp

Leave a Reply

*