ഇഞ്ചിഞ്ചായി പിടഞ്ഞുമരിക്കുന്നത് നരബലിയില്‍ പുണ്യമാണെന്ന് ഷാഫി; കൊല്ലുന്നതിന് മുമ്ബ് റോസ്‌ലിയുടെ ശരീരം മുഴുവന്‍ കത്തികൊണ്ട് വരഞ്ഞു, മുറിവുകളില്‍ കറിമസാല തേച്ചുപിടിപ്പിച്ചു

കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കൊച്ചിയിലെ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്.

ഭഗവല്‍ സിംഗ് – ലൈല ദമ്ബതികളുടെ വീട്ടിലെ തെളിവെടുപ്പില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍.

കാലടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന കട്ടപ്പന സ്വദേശി റോസ്‌ലി (49), ധര്‍മ്മപുരി സ്വദേശിനിയും എളംകുളം ഫാത്തിമമാത ചര്‍ച്ച്‌ റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പദ്മ (52) എന്നിവരെയാണ് പ്രതികള്‍ ബലികൊടുത്തത്. ജൂണ്‍ എട്ടിന് രാത്രിയാണ് റോസ്‌ലി കൊല്ലപ്പെട്ടത്.

കൊലപ്പെടുത്തുന്നതിന് മുമ്ബ് ഷാഫി റോസ്‌ലിയുടെ ശരീരം മുഴുവന്‍ കത്തികൊണ്ട് വരഞ്ഞിരുന്നു. തുടര്‍ന്ന് മുറിവുകളില്‍ കറിമസാല തേച്ചുപിടിപ്പിച്ചു. വായില്‍ തുണി തിരുകിവച്ച ശേഷമായിരുന്നു ക്രൂരപീഡനം. ഇര ഇഞ്ചിഞ്ചായി പിടഞ്ഞുമരിക്കുന്നത് നരബലിയില്‍ പുണ്യമാണെന്നാണ് ഇയാള്‍ ഭഗവല്‍ സിംഗിനോടും ലൈലയോടും പറഞ്ഞിരുന്നത്.

prp

Leave a Reply

*