‘ടീം മാന്‍’ മുംബൈയുടെ സൂര്യകുമാര്‍ യാദവിെന്‍റ ത്യാഗത്തെ വാഴ്ത്തി ആരാധകര്‍

ദുബൈ: മാന്യന്‍മാരുടെ കളിയാണ് ക്രിക്കറ്റെന്ന് പൊതുവെ പറയപ്പെടാറുണ്ട്. അതുപോലെ തന്നെ ത്യാഗികളുടെയും കൂടി കളിയാണ് ക്രിക്കറ്റ്. ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ ആ മത്സരത്തില്‍ തെന്‍റ പെരുമാറ്റം കൊണ്ട് ആരാധക ഹൃദയം കീഴടക്കിയ ഒരുവനുണ്ട്. സുര്യകുമാര്‍ യാദവ്.

157 റണ്‍സ് ചേസ് ചെയ്യവേ 11ാം ഓവറില്‍ ആശയക്കുഴപ്പത്തിെന്‍റ പേരില്‍ മുംബൈക്ക് വിക്കറ്റ് നഷ്ടമായ വേളയിലാണത്. സ്ട്രൈക്കിലുണ്ടായിരുന്ന രോഹിത് ശര്‍മ സിംഗിള്‍ എടുക്കാനായി ഓടിത്തുടങ്ങി. എന്നാല്‍ സൂര്യകുമാര്‍ ഓടാന്‍ നില്‍ക്കാതെ തിരികെ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും വൈകിപ്പോയിരുന്നു. പിഴവ് വരുത്താതെ അജിന്‍ക്യ രഹാനെ പന്ത് ഋഷഭ് പന്തിന് നല്‍കുകയും താരം സ്റ്റംപിളക്കുകയും ചെയ്തു.

48 റണ്‍സുമായി അര്‍ധസെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന നായകനായി തെന്‍റ വിക്കറ്റ് ത്യജിച്ച്‌ ഡഗ് ഔട്ടിലേക്ക് തിരികെ നടന്ന സൂര്യകുമാറിെന്‍റ പ്രവര്‍ത്തിയെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.

20പന്തുകളില്‍ നിന്ന് 19 റണ്‍സുമായി താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടിരുന്ന യാദവ് ഒട്ടും നിരാശ പോലും പ്രകടിപ്പിക്കാതെയാണ് തിരികെ നടന്നത്. ഏറ്റവും മികച്ച ‘ടീം മാന്‍’ എന്ന വിശേഷണമാണ് സൂര്യകുമാറിന് ട്വിറ്ററാറ്റികള്‍ ചാര്‍ത്തി നല്‍കിയത്.

‘സുവര്‍ണ ഹൃദയമുള്ള താരം. രോഹിത്തിന് വേണ്ടി തെന്‍റ വിക്കറ്റ് ത്യജിച്ചു. എന്തൊരു കളിക്കാരനാണയാള്‍’ -ഒരാള്‍ ട്വിറ്ററില്‍ എഴുതി. ‘ആ സമയത്ത് രോഹിത്ത് നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. ആദ്യ മത്സരത്തിന് ശേഷം അദ്ദേഹം നങ്കൂരമിട്ട് കളിച്ച ഇന്നിങ്സായിരുന്നു ഇത്. അദ്ദേഹത്തിന് വേണ്ടി എെന്‍റ വിക്കറ്റ് ത്യജിക്കുന്നതിന് എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല’ മത്സര ശേഷം സൂര്യകുമാര്‍ പ്രതികരിച്ചു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ വിരാട് കോഹ്ലിയുടെ സ്ലെഡ്ജിങ്ങിനെ വകവെക്കാതെ ടീമിനെ വിജയത്തിലെത്തിച്ച സൂര്യകുമാറിെന്‍റ ആരെയും കൂസാതെയുള്ള പ്രകൃതത്തെ അന്നേ പലരും പ്രശംസിച്ചിരുന്നു.

മികച്ച കളി കെട്ടഴിച്ച്‌ വിട്ടിട്ടും ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സൂര്യകുമാറിനെ ടീമില്‍ ഉള്‍പെടുത്താത്തതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ആസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തിെന്‍റ തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു കോഹ്ലിയുടെ സ്ലെഡ്ജിങ്ങെന്നതും ശ്രദ്ധേയമാണ്.

40 ശരാശരിയില്‍ 480 റണ്‍സുമായി സൂര്യകുമാര്‍ ഈ സീസണും ഗംഭീരമാക്കിയിരുന്നു. 145.01 സ്ട്രൈക്ക് റേറ്റിലായിരുന്നു പൂണെയില്‍ ജനിച്ച താരം ബാറ്റ് വീശിയിരുന്നത്. നാല് അര്‍ധശതകം നേടിയ താരം റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഏഴാമനായാണ് ഫിനിഷ് ചെയ്തത്.

prp

Leave a Reply

*