മിഗ്-21, 27 കാലാവധി പൂര്‍ത്തിയാക്കുന്നു; 35 വര്‍ഷത്തിനുള്ളില്‍ 450 അത്യാധുനിക വിമാനങ്ങള്‍ വാങ്ങുമെന്ന് വ്യോമസേനാ മേധാവി ബദൗരിയ

ന്യൂദല്‍ഹി : ആധുനിക സംവിധാനങ്ങളുള്ള വിമാനങ്ങള്‍ സേനയുടെ ഭാഗമാക്കുന്നു. 35 വര്‍ഷത്തിനുള്ളില്‍ 450 യുദ്ധവിമാനങ്ങളോളം വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയ അറിയിച്ചു. മിഗ്-21, 27 തലമുറയിലുള്ള വിമാനങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് അത്യാധുനിക സംവിധാനങ്ങളുള്ള വിമാനങ്ങള്‍ വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

റഫാല്‍ കൂടാതെ 114 മള്‍ട്ടി റോള്‍ വിമാനങ്ങള്‍, 100 അഡ്വാന്‍സ്ഡ് മീഡിയം ഫൈറ്ററുകള്‍ (എഎംസിഎ), 200 ലഘു യുദ്ധവിമാനങ്ങള്‍(എല്‍സിഎ) എന്നിവയാണ് വ്യോമസേന വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 85 തദ്ദേശീയ തേജസ് എല്‍സിഎ സേനയുടെ ഭാഗമാകും. ഇതിനാണ് ഇപ്പോള്‍ മുന്‍ഗണന. ഇതിന് ശേഷം 100 എണ്ണം കൂടി വാങ്ങും.

അതേസമയം 114 മള്‍ട്ടിറോള്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച്‌ വാങ്ങാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ബദൗരിയ പറഞ്ഞു. പ്രതിരോധ രംഗത്ത് വിദേശ നിക്ഷേപത്തിനുള്ള പരിധി വര്‍ധിച്ചതിനാല്‍ തദ്ദേശമായി വികസിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*