സ്വാമി സന്ദീപാനന്ദ ഗിരിയെ ആശ്രമത്തില്‍ കാണാന്‍ പോയപ്പോള്‍ മോശം അനുഭവമുണ്ടായെന്ന് ചിത്രകാരി

മീ ടൂ ക്യാമ്പയ്‌നില്‍ അകപ്പെട്ട് സ്വാമി സന്ദീപാനന്ദഗിരിയും. രാജ നന്ദിനി എന്ന ചിത്രരകാരിയാണ് ഫേസ്ബുക്കിലൂടെ ദുരനുഭവം പങ്കുവച്ചത്. പെയിന്‍റിംഗ്  എക്‌സിബിഷന് ഒരു സ്‌പോണ്‍സര്‍ കിട്ടുമോ എന്നറിയാന്‍ സന്ദീപാനന്ദ ഗിരിയെ കാണാന്‍ സരോവരത്തില്‍ എത്തിയപ്പോഴാണ് മോശം അനുഭവം ഉണ്ടായതെന്ന് ചിത്രകാരി പറയുന്നു, ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

കൈലാസയാത്ര സീരിസ് പെയിന്‍റിംഗ് എക്‌സിബിഷന് ഒരു സ്‌പോണ്‍സര്‍ കിട്ടുമോ എന്നറിയാനാണ് കൈലാസയാത്ര ഏജന്‍സിയുള്ള സന്തീപാനന്ത കീരിയെ കാണാന്‍ പോയത്. എന്‍റെ പുസ്തകം കൊടുത്തു ഇതിന്‍റെ ചിത്രീകരണമാണ് നടത്തുന്നത് എന്നും പറഞ്ഞു.

സരോവരത്തിലെ മുറിയില്‍ ആയിരുന്നു മീറ്റിംഗ്. സ്‌പോണ്‍സര്‍ കിട്ടില്ലെന്ന് ഉറപ്പായി കൂടുതല്‍ സമയം കളഞ്ഞിട്ടു കാര്യമില്ലെന്ന് മനസിലായപ്പോള്‍ പോകാന്‍ വേണ്ടി എഴുന്നേറ്റു. കൂടെ സ്വാമിയും എഴുന്നേറ്റു ചുമലില്‍ പിടിച്ചു ചോദിച്ചു ഇന്ന് ഒന്നിച്ച് അത്താഴം കഴിച്ചൂടെ എന്ന്. എയ് വീട്ടില്‍ ചെന്ന് സ്വസ്ഥമായി അത്താഴം കഴിച്ച് എന്‍റെ മുറിയില്‍ ഉറങ്ങിയാലെ സമാധാനമുള്ളൂ എന്ന് പറഞ്ഞു കൈ എടുത്തു മാറ്റി തിരികെ നടന്നു. താഴെ എത്തിയപ്പോള്‍ വീണ്ടും ഒരു ഫോണ്‍ കോള്‍ പോകണോ എന്ന കാതരമായ വിളി. പോണം ല്ലൊ സ്വാമി എന്ന് ഞാനും.

ഇന്നുവരെ ആരോടും കാര്യമായി ഇത് അവതരിപ്പിക്കാതിരുന്നത് സ്വാമി വല്യ മഹാനാണെന്ന് കണ്ട് പലരും കാല്‍ക്കല്‍ വീണുള്ള പരിചയമായിരിക്കും സ്വാമിയെക്കൊണ്ട് അത് ചെയ്യിച്ചത് എന്ന് സമാധാനിച്ചു മിണ്ടാതിരുന്നതാണ് സ്വാമി ഇപ്പൊ മീ ടൂവിന്‍റെ  കാലോല്ലേ ന്നാ ഇരിക്കട്ടെ ല്ലേ സ്വാമി ആസാമി ഓര്‍മ്മെണ്ടോ എയ് ഉണ്ടാവില്ല കാലം  മീ ടൂവിന്‍റെയല്ലേ

prp

Related posts

Leave a Reply

*