സമ്മതമില്ലാതെ ജനനം നല്‍കിയെന്ന് ആരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി 27കാരന്‍

മുംബൈ: സ്വന്തം മാതാപിതാക്കള്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യുവാവ്. തന്‍റെ അനുവാദമില്ലാതെ ജനനം നല്‍കിയെന്ന് പറഞ്ഞാണ് 27കാരനായ യുവാവ് മാതാപിതാക്കള്‍ക്കെതിരെ കോടതിയെ സമീപിച്ചത്. മുംബൈ സ്വദേശിയായ റാഹേല്‍ സാമുവല്‍ ആണ് തന്നെ ഭൂമിയിലെ വിഷമങ്ങള്‍ക്കും ഭാരങ്ങള്‍ക്കുമിടയില്‍ ജീവിക്കുന്നതിനായി ജനിപ്പിച്ചതിനെ രംഗത്തെത്തിയിരിക്കുന്നത്.

മനുഷ്യ ജീവിതം ദുരിതങ്ങള്‍ നിറഞ്ഞതാണെന്നും അനുകമ്പയുടെ പേരില്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കരുതെന്നും പ്രചരിപ്പിക്കുന്ന ‘ആന്‍റി നാറ്റലിസ’ത്തില്‍ വിശ്വസിക്കുന്നയാളാണ് റാഹേല്‍. മാതാപിതാക്കളെ താന്‍ സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ എന്തിനാണവര്‍ വേദനയും വിഷാദവും അനുഭവിക്കുന്നതിനായി തന്നെ ജനിപ്പിച്ചത്. ഈ ലോകത്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യവും ചെയ്യാന്‍ കഴിയുന്നില്ല. തന്നെ ജനിപ്പിച്ചത് മാതാപിതാക്കളുടെ സന്തോഷത്തിനും ആനന്ദത്തിനും വേണ്ടി മാത്രമാണെന്നും റാഹേല്‍ പറയുന്നു.

റാഹേലിന്‍റെ മാതാപിതാക്കള്‍ അഭിഭാഷകരാണ്. ജനനത്തെ ചോദ്യം ചെയ്ത് തങ്ങള്‍ക്കെതിരെ ഹരജി നല്‍കാനുള്ള മകന്‍റെ തന്‍റെടത്തെ പ്രശംസിക്കുന്നുവെന്നും അവന്‍റെ ജനനത്തിന് അനുവാദം ചോദിക്കാതിരുന്നത് തെറ്റാണെന്ന് അംഗീകരിക്കുന്നുവെന്നും റാഹേലിന്‍റെ മാതാവ് കവിത കര്‍നാട് സാമുവല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ആത്മരതിപരമായ കാര്യമാണ് പ്രജനനമെന്നും ദുരിതങ്ങള്‍ സഹിക്കുന്നതിന് കുഞ്ഞിനെ അനുവാദമില്ലാതെ ഭൂമിയിലേക്ക് നയിക്കുന്നത് തെറ്റാണെന്നും റാഹേല്‍ അഭിപ്രായപ്പെടുന്നു. പ്രജനനം അവസാനിപ്പിക്കണമെന്നും ദുരിതങ്ങള്‍ നിറഞ്ഞ ജീവിതത്തിലേക്ക് ഒരു ജീവനേയും വലിച്ചിഴക്കരുതെന്നുമാണ് പറയാനുള്ളതെന്നും റാഹേല്‍ സാമുവല്‍ പറയുന്നു.

prp

Related posts

Leave a Reply

*