മധുവിന്‍റെ കൊലപാതകം: കേസന്വേഷണത്തില്‍ അതൃപ്തിയെന്ന് ഹൈക്കോടതി

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. നിര്‍ദ്ദേശമുണ്ടായിട്ടും എന്തുകൊണ്ട് റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് ഹൈക്കോടതി.

പ്രാഥമികാന്വേഷണത്തില്‍ ആരോപിതരായവരെ പ്രതി ചേര്‍ത്തില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊലീസിനോട് രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. അതേസമയം, കേസ് വെളളിയാഴ്ച വീണ്ടും പരിഗണിക്കും.

ഇക്കഴിഞ്ഞ ഫെബ്രുവരില്‍ 22നാണ് മുക്കാലി കുടുകുമണ്ണ ഊരിലെ മല്ലിമല്ലന്‍ ദമ്പതികളുടെ മകന്‍ മധുവിനെ ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം കാട്ടില്‍നിന്നു പിടികൂടി കെട്ടിയിട്ടു മര്‍ദിച്ചത്. തുടര്‍ന്ന് പോലീസ് ജീപ്പില്‍ കൊണ്ടുംപോകുംവഴി മധു മരിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലുകള്‍ക്കുമേറ്റ ക്ഷതവും മുറിവുമാണ് മധുവിന്‍റെ മരണത്തിനു കാരണമായതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അഗളി താവളം മേച്ചേരിയില്‍ ഹുസൈന്‍, മുക്കാലി സ്വദേശികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, സിദ്ദീഖ്, ഉബൈദ്, നജീബ്, ജെയ്ജു മോന്‍, അനീഷ്, അബൂബക്കര്‍, അബ്ദുള്‍ കരീം, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ്റ് ചെയ്തത്.

prp

Related posts

Leave a Reply

*