ബന്ധു നിയമനം; കെ. ടി. ജലീലിനെതിരെ കുരുക്ക് മുറുകുന്നു

കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. മന്ത്രി ജലീല്‍ ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ നിയമിക്കാന്‍ നേരിട്ട് ഇടപെട്ടുവെന്ന് ഫിറോസ് ആരോപിച്ചു. വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്താന്‍ മന്ത്രി കുറിപ്പ് നല്‍കിയെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയാണ് ജലീലിന്‍റെ ബന്ധുവായ അദീബിനെ നിയമിച്ചത്. ഇളവിനായി സ്വന്തം ലെറ്റര്‍പാഡില്‍ മന്ത്രി കുറിപ്പ് നല്‍കി. നിയമനത്തില്‍ മന്ത്രിസഭ നിശ്ചയിച്ച യോഗ്യത മന്ത്രി ജലീല്‍ തിരുത്തിയെന്നും വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തണമെങ്കില്‍ മന്ത്രിസഭയുടെ അംഗീകാരം വേണം. എന്നാല്‍ മന്ത്രിസഭയെ മറികടന്നാണ് മന്ത്രി ബന്ധുവിനെ നിയമിച്ചതെന്നും ഫിറോസ് പറഞ്ഞു.

യോഗ്യതയില്‍ മാറ്റം വരുത്തിയ നടപടി മന്ത്രിസഭയില്‍ പോകണമെന്ന് സെക്രട്ടറി ഷാജഹാന്‍ ഐഎഎസ് കുറിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അധികയോഗ്യതയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ലെന്ന് മന്ത്രി ഫയലില്‍ എഴുതിയെന്നും ഇത് മുഖ്യമന്ത്രിയെ കൊണ്ട് ഒപ്പ് വയ്പ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അധികയോഗ്യതയല്ല, അടിസ്ഥാന യോഗ്യതയിലാണ് മാറ്റം വരുത്തിയത്. ഇക്കാര്യം തന്‍റെ അറിവോടെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അതോ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണോ ഫയലില്‍ ഒപ്പ് ഇടിപ്പിച്ചതെന്നും ഫിറോസ് ചോദിച്ചു.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഇ.പി. ജയരാജനെ പോലും പേടിയില്ലാത്ത മുഖ്യമന്ത്രി പാര്‍ട്ടി അംഗത്വം പോലുമില്ലാത്ത ജലീലിനെ എന്തിനാണ് പേടിക്കുന്നതെന്നും ഫിറോസ് ചോദിച്ചു.  മന്ത്രിയുടെ കൈയില്‍ കറ പുരണ്ടിട്ടില്ലെങ്കില്‍ തങ്ങള്‍ നല്‍കിയ വിജലന്‍സ് അന്വേഷണത്തില്‍ ജലീല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടണം. അല്ലെങ്കില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*