മുപ്പതോളം മലയാളികൾ അഫ്ഗാനിലെ ഐഎസ് (ഇസ്‌ലാമിക് സ്റ്റേററ്) ക്യാംപിൽ പങ്കെടുത്തു മടങ്ങിയതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റിപ്പോർട്ട് ചെയ്തു. ഐഎസിന്‍റെ സ്‌ലീപ്പർ സെല്ലുകൾ രൂപീകരിക്കാനായി ഇവര്‍ ഇന്ത്യയിലേക് തിരിച്ചെത്തിയിട്ടുമുണ്ട്. ഗൾഫിൽ പോയി ജോലി ചെയ്യുന്ന വിദ്യാസമ്പന്നരായ ഒട്ടേറെ യുവാക്കള്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നാണ് എൻഐഎ പറയുന്നത്. യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാൻ സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്.