കേരളത്തില്‍ വെള്ളപ്പൊക്ക സാധ്യത; കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വെള്ളപ്പൊക്ക സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്. കേരളം, മാഹി, ദക്ഷിണ കര്‍ണാടക എന്നിവിടങ്ങളില്‍ അതിതീവ്ര നിലയില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടകത്തിന്‍റെ തീരമേഖല എന്നിവിടങ്ങളിളും അതിതീവ്ര വെള്ളപ്പൊക്കമുണ്ടാകും. കനത്ത മഴയെത്തുടര്‍ന്ന് നദികളില്‍ ജലനിരപ്പ് ഉയരുന്നതിനാലാണ് വെള്ളപ്പൊക്ക സാധ്യത പ്രവചിക്കുന്നത്. ബ്രഹ്മഗിരി വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് കണ്ണൂര്‍ ബാരാപ്പുഴയില്‍ വെള്ളം പൊങ്ങുന്നതിനാല്‍ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നിലന്പൂരില്‍ ദുരന്തനിവാരണ സേന രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ മുണ്ടേരിയില്‍ താല്‍ക്കാലിക പാലം ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് പുനര്‍നിര്‍മിച്ച പാലമാണ് ഒലിച്ചുപോയത്.

വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ ചാലിയാര്‍, പൂനൂര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കന്‍ കേരളത്തിന്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് കേരളത്തിലെത്തും. ഇന്നലെ നാല് യൂണിറ്റുകള്‍ സംസ്ഥാനത്തെത്തിയിരുന്നു.

prp

Leave a Reply

*