പര്യവേക്ഷണ കപ്പല്‍ യാത്ര നടത്താം; തിമിംഗല സ്രാവുകളെ അടുത്തുകാണാം

ദോഹ: സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഖത്തര്‍ സമുദ്രത്തിലൂടെ യാത്ര നടത്താനും ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവുകളെ അടുത്തുകാണാനും ഡിസ്കവര്‍ ഖത്തര്‍ അവസരമൊരുക്കുന്നു. അത്യാധുനിക സംവിധാനങ്ങളും പഞ്ചനക്ഷത്ര സൗകര്യങ്ങളുമുള്ള ആഡംബര പര്യവേക്ഷണ കപ്പലിലൂടെയുള്ള പ്രഥമ യാത്ര പാക്കേജാണ് ഖത്തര്‍ എയര്‍വേസിെന്‍റ ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് ഡിവിഷനായ ഡിസ്കവര്‍ ഖത്തര്‍ മുന്നോട്ടുവെക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതും കടുത്ത നിയന്ത്രണത്തിലുള്ളതുമായ അല്‍ ഷാഹീന്‍ സമുദ്രമേഖലയില്‍ പ്രവേശിക്കുന്നതിനും ഖത്തറിെന്‍റ സമുദ്ര വൈവിധ്യങ്ങള്‍ അടുത്തറിയുന്നതിനുമുള്ള അപൂര്‍വ അവസരവുമായിരിക്കും പാക്കേജ്.

ആഡംബരക്കപ്പലിലെ പഞ്ചനക്ഷത്ര സേവനങ്ങള്‍ക്കൊപ്പം ഖത്തറിെന്‍റ സമുദ്ര ആവാസവ്യവസ്ഥയെ കുറിച്ച്‌ നേരിട്ടറിയുന്നതിനും യാത്ര സഹായമാകും. കൂടാതെ സമുദ്രത്തിനടിയിലെ പവിഴപ്പുറ്റുകളും ഖോര്‍ അല്‍ ഉദൈദ് ചാനലിലെ അപൂര്‍വയിനം കണ്ടല്‍ക്കാടുകളും കാണാനും അടുത്തറിയാനും യാത്ര അവസരം നല്‍കുന്നുണ്ട്. ഇതോടൊപ്പം സമുദ്ര പര്യവേക്ഷകര്‍ക്ക് അറിവ് നല്‍കുന്നതിന് സമുദ്ര ശാസ്ത്രജ്ഞര്‍, പരിചയ സമ്ബന്നരായ ഗൈഡുകള്‍, പരിസ്ഥിതി ശാസ്ത്രജ്ഞര്‍, പക്ഷി നിരീക്ഷകര്‍ തുടങ്ങിയവരും അകമ്ബടി സേവിക്കും.

60 ദശലക്ഷം വര്‍ഷത്തിലേറെയായി ഭൂമിയില്‍ വസിക്കുന്ന തിമിംഗല സ്രാവ് എന്ന വെയ്ല്‍ ഷാര്‍ക്ക് മത്സ്യത്തിന് 12 മീറ്ററിലധികം നീളം വരും. ഏകദേശം ഒരു വലിയ സ്കൂള്‍ ബസിനേക്കാളും വരുമിത്. 100 വര്‍ഷമാണ് ഇവയുടെ ശരാശരി ആയുസ്സായി കണക്കാക്കുന്നത്. വേനല്‍ക്കാലമായ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് തിമിംഗല സ്രാവുകളെ ഖത്തറില്‍ കാണപ്പെടുന്നത്. ഖത്തറിെന്‍റ വടക്കന്‍ തീരത്തുനിന്നും 80 കിലോമീറ്റര്‍ അകലെയുള്ള അറേബ്യന്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന അല്‍ ഷാഹീന്‍ സമുദ്ര മേഖലയില്‍ ഇവയെ കൂട്ടത്തോടെ കാണാം.

ലോകത്തിലെ ഏറ്റവും വലിയ മത്സ്യത്തിെന്‍റ ഏറ്റവും വലിയ ഒത്തുചേരലിനാണ് ഓരോ വര്‍ഷവും ഖത്തര്‍ സാക്ഷ്യം വഹിക്കുന്നത്. ഏകദേശം അഞ്ഞൂറിലധികം തിമിംഗല സ്രാവുകളാണ് ഇവിടെ വര്‍ഷവും ഒത്തുചേരുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 2021 ഡിസംബര്‍ 21 മുതലാണ് സമുദ്ര പര്യവേക്ഷണ യാത്രകള്‍ ആരംഭിക്കുകയെന്ന് ഡിസ്കവര്‍ ഖത്തര്‍ വ്യക്തമാക്കി. ഒരാള്‍ക്ക് 5295 ഡോളര്‍ മുതലാണ് പാക്കേജുകള്‍ ആരംഭിക്കുന്നത്. എട്ട് രാത്രിയും ഒമ്ബത് പകലുമടങ്ങുന്നതാണ് പാക്കേജ്. ദോഹ നഗരത്തിെന്‍റ വശ്യതയും സൗന്ദര്യവും കൂടെ ആസ്വദിക്കണമെന്നുണ്ടെങ്കില്‍ പാക്കേജിലെ ദിവസങ്ങള്‍ വര്‍ധിപ്പിക്കാനുള്ള അവസരവും ഡിസ്കവര്‍ ഖത്തര്‍ നല്‍കുന്നുണ്ട്.

prp

Leave a Reply

*