കാഞ്ഞങ്ങാട് കടയില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

കാഞ്ഞങ്ങാട്: വാഹനങ്ങളുടെ എക്സ്ട്രാ ഫിറ്റിങ് സ്പെയര്‍പാര്‍ട്സും അലങ്കാര ലൈറ്റുകളും മറ്റും വില്‍പന നടത്തുന്ന കടയില്‍ തീപിടിച്ച്‌ ലക്ഷങ്ങളുടെ നഷ്ടം. ചിത്താരി സ്വദേശിയുടെ നോര്‍ത്ത് കോട്ടച്ചേരിയിലെ ട്രാക് കൂള്‍ എന്ന സ്ഥാപനത്തിലെ സാധനങ്ങള്‍ സൂക്ഷിച്ച മുകളിലത്തെ നിലയിലാണ് ചൊവ്വാഴ്ച പുലര്‍ച്ച തീപിടിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ ഡ്രൈവര്‍ ലതീഷ് കയ്യൂര്‍, സിവില്‍ ഡിഫന്‍സ് അംഗം രതീഷ് കുശാല്‍ നഗര്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്രവിതരണം നടത്തുന്നവരാണ് കടയില്‍നിന്നു തീയും പുകയും കണ്ടത്. ഇദ്ദേഹം ഉടന്‍ സമീപവാസികളെ വിവരമറിയിച്ചു. ഇവര്‍ അഗ്നിരക്ഷസേനയെ വിവരമറിച്ചയുടന്‍ സ്റ്റേഷന്‍ ഓഫിസര്‍ കെ.വി. പ്രഭാകരെന്‍റ നേതൃത്വത്തില്‍ മിനിറ്റുകള്‍ക്കകം ആദ്യ വാഹനം എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കടയുടെ മുകളിലത്തെ നിലയിലെ മുന്നില്‍ സ്ഥാപിച്ചിരുന്ന ഗ്ലാസ് ശക്തിയായി പൊട്ടിത്തെറിച്ച്‌ തീയും പുകയുംകൊണ്ട് പ്രദേശമാകെ മൂടി. വിവരമറിഞ്ഞ് രണ്ടാമത്തെ അഗ്നിരക്ഷസേന വാഹനവും എത്തിച്ച്‌ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഇതുകൂടാതെ തൃക്കരിപ്പൂര്‍ അഗ്നിരക്ഷസേന നിലയത്തില്‍നിന്നുള്ള വാഹനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായെത്തി, തൊട്ടടുത്ത കടകളിലേക്ക് തീപടരുന്നത് ഒഴിവാക്കി.

മുപ്പതോളം അഗ്നിരക്ഷസേന ഓഫിസര്‍മാരും സിവില്‍ ഡിഫന്‍സ് അംഗങ്ങളും പൊലീസും നാട്ടുകാരും ചേര്‍ന്ന് രാവിലെ എട്ടരയോടെയാണ് തീ പൂര്‍ണമായും അണച്ചത്. കടയുടെ പിന്‍ഭാഗത്ത് കൂട്ടിയിട്ട മാലിന്യത്തില്‍നിന്നുള്ള തീ പടര്‍ന്നുപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടങ്ങളുടെ അകത്തും സമീപത്തും മാലിന്യങ്ങള്‍ കൂട്ടിയിടുന്നതാണ് ഇത്തരം തീപിടിത്തത്തിനു പ്രധാന കാരണമെന്നും കെട്ടിടങ്ങളില്‍ അഗ്നിരക്ഷസേന ഉേദ്യാഗസ്ഥര്‍ പരിശോധന നടത്തുമ്ബോള്‍ ഇത്തരം മാലിന്യങ്ങള്‍ കണ്ടാലും കെട്ടിടങ്ങളിലെ ഫയര്‍ൈഫറ്റിങ് ഉപകരണങ്ങള്‍ ഉപയോഗശൂന്യമാണെന്നു തെളിഞ്ഞാലും കര്‍ശന നടപടി ഉണ്ടാകുമെന്ന് സ്റ്റേഷന്‍ ഓഫിസര്‍ മുന്നറിയിപ്പ് നല്‍കി.

prp

Leave a Reply

*