മുട്ടയുടെ വില റെക്കോര്‍ഡിലേക്ക്; കോഴിയുടെ വില കുറഞ്ഞു

തിരുവനന്തപുരം: കോഴി മുട്ടയ്ക്കു വിപണിയില്‍ റെക്കോര്‍ഡ് വില. മൂന്നാഴ്ച മുമ്പ് നാല് രൂപ അറുപത് പൈസയായിരുന്ന ഒരു മുട്ടയ്ക്കു ഇന്നലെ വില ഏഴ് രൂപയായി വര്‍ധിച്ചു. ഉല്പാദനം കുറഞ്ഞതും തണുപ്പ് കാലം പ്രമാണിച്ച്‌ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗം കൂടുകയും ചെയ്ത കാരണമാണ് മുട്ടയുടെ വില കൂടാന്‍ കാരണമെന്നു വ്യാപരികള്‍ പറയുന്നു.

കേരളത്തില്‍ വരുന്ന മുട്ടയില്‍ ഏറിയ പങ്കും തമിഴ്നാട്, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നുമാണ് കൊണ്ട് വരുന്നത് . തമിഴ്നാട്ടിലെ നാമക്കല്ല്, ആന്ധ്രയിലെ വിജയവാഡ എന്ന സ്ഥലങ്ങളില്‍ ഉത്പാദനം കുറഞ്ഞതും  ലോഡിന്‍റെ  വരവില്‍ ഇടിവ് സംഭവിച്ചതും വില കൂടാന്‍ കാരണമായി. താറാവ് മുട്ടയ്ക്കും വില വര്‍ധിച്ചു.

അതേസമയം  മുട്ടയുടെ വില ഉയര്‍ന്നപ്പോള്‍ കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു. ശബരിമല സീസണ്‍ സജീവമായതാണ് കോഴി ഡിമാന്‍ഡ് കുറച്ചത്. തമിഴ്നാട്, കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ പൊതുവെ  വില കുറഞ്ഞിരിക്കുകയാണ്. തമിഴ്നാട്ടില്‍ ചില്ലറ വില്പന വില 64 രൂപയിലേക്ക് താഴ്ന്നതായാണ് വിവരം . കോഴി കൊണ്ടുള്ള വിഭവങ്ങളുടെ വിലയിലും ഇപ്പോള്‍ വിലകുറവ് പ്രകടമാണ്. കോഴി വില ഇതിലും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

prp

Related posts

Leave a Reply

*