ബെംഗളൂരു: ഫോട്ടോകോപ്പി മെഷീനും ഗ്ലിറ്റർ പേനയും ഉപയോഗിച്ച് പുതിയ രണ്ടായിരം രൂപയുടെ വ്യാജനോട്ടുകൾ നിർമ്മിച്ച സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. മധുകുമാർ, ശശാങ്ക്, കിരൺ കുമാർ, നാഗരാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാലു ദിവസത്തോളം ഇവര്‍ വ്യാജനോട്ടുകളുപയോഗിച്ച് സാധനങ്ങൾ വാങ്ങുകയും മറ്റ് ഇടപാടുകള്‍ നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഘം 25 നോട്ടുകള്‍ ഫോട്ടോകോപ്പി മെഷീനും ഗ്ലിറ്റർ പേനയും ഉപയോഗിച്ച് നിര്‍മ്മിച്ചത്. ഇതിൽ എട്ടു നോട്ടുകൾ കണ്ടെത്തി. ബാക്കി നോട്ടുകള്‍ക്കായുള്ള തിരച്ചിൽ തുടരുകയാണ്. നോട്ടുകൾ വ്യാജമാണെന്ന് സംശയം തോന്നിയ കടയുടമകളിൽ ഒരാൾ നൽകിയ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.