“ചെന്നിത്തലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്’; പരിഹസിച്ച്‌ മുഖ്യമന്ത്രി


തിരുവനന്തപുരം: കോര്‍പ്പറേറ്റ് ഭീമന്‍ അദാനിയില്‍നിന്നും സര്‍ക്കാര്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതാ വിരുദ്ധമായി കാര്യങ്ങള്‍ പറയുന്ന ചെന്നിത്തലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമായാണ് കെഎസ്‌ഇബി കരാര്‍ ഒപ്പിട്ടത്. എവിടെ നിന്നു വൈദ്യുതി വാങ്ങുന്നുവെന്ന് നോക്കേണ്ട കാര്യമില്ല. അദാനിയുമായി നേരിട്ട് കരാറില്ലെന്ന് കെഎസ്‌ഇബി വ്യക്തമാക്കിയതാണ്. പുതിയ കരാര്‍ ഉണ്ടെങ്കില്‍ ചെന്നിത്തല രേഖകള്‍ പുറത്തുവിടണം. താന്‍ പറഞ്ഞ നുണ ബോംബുകളില്‍ ഒന്നാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും മുഖ്യമന്ത്രി വിമര്‍ശനം നടത്തി. മോദി വര്‍ഗീയതയുടെ ഉപാസകനും വാഗ്ദാനലംഘനത്തിന്‍റെ അപ്പോസ്തലനുമാണ്. ഇത്തരക്കാരെ കേരളം പടിക്ക് പുറത്ത് നിര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയകാലത്ത് തന്ന അരിക്ക് അണാ പൈ കണക്കുപറഞ്ഞ് പണം വാങ്ങി. സഹായിക്കാന്‍ തയാറായവരെ പോലും കേന്ദ്രം വിലക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*