നേപ്പാളിൽ ബസ് മറിഞ്ഞ് 14 പേർ മരിച്ചു

കാഠ്മണ്ഡു: നേപ്പാൾ സിന്ധുപാൽചോക്കിലുണ്ടായ ബസപകടത്തിൽ മൂന്നു കുട്ടികളടക്കം 14 പേർ മരിച്ചു. ഡൊലാക്ക ജില്ലയിലെ കലിൻചോക്കിൽ  നിന്ന് ഭക്തപുറിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ബസ് 100 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.

പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം അപകട സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ബസ് ഡ്രൈവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. റോഡിലെ പണി പൂർത്തിയാകാത്ത ഭാഗത്തുകൂടി അമിതവേഗതയിൽ ബസോടിച്ചതാണ് അപകടകാരണമെന്ന് പൊലീസ് സംശയിക്കുന്നു.

ഈ വർഷം നേപ്പാളിൽ ഉണ്ടായ രണ്ടാമത്തെ പ്രധാന അപകടമാണ് ഇത്. കഴിഞ്ഞ നവംബറിൽ നേപ്പാളിലെ സുൻകോൻഷി നദിയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 17പേർ മരിച്ചിരുന്നു.

courtsey content - news online
prp

Leave a Reply

*