ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പണം ഒഴുകുന്നു; ഇതുവരെ പിടിച്ചത് 12.65 കോടി

കിഷന്‍ഗഞ്ച്: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ബിഹാറിലേക്ക് പണം ഒഴുകുന്നു. ബിഹാര്‍ -ബംഗാള്‍ അതിര്‍ത്തിയിലെ കിഷന്‍ഗഞ്ചില്‍നിന്ന് രണ്ടുവാഹനങ്ങളിലായി സൂക്ഷിച്ചിരുന്ന 65 ലക്ഷം രൂപ പിടികൂടി. വോട്ടര്‍മാര്‍ക്ക് നല്‍കാന്‍ സൂക്ഷിച്ച പണമാണിതെന്ന് പൊലിസ് പറഞ്ഞു.

സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍വന്നശേഷം പിടികൂടുന്ന ഏറ്റവും വലിയ തുകയാണിത്. സംസ്ഥാനത്തിെന്‍റ വിവിധ ഭാഗങ്ങളില്‍നിന്നായി 12.65 കോടി രുപ എന്‍ഫോഴ്സ്മെന്‍റ് പിടികൂടി.

ജംഷഡ്പുര്‍ സ്വദേശിയായ ബബ്ലൂ ചൗധരിയില്‍നിന്ന് 60.26 ലക്ഷം പിടിച്ചെടുത്തു. ദേശീയ പാതയിലെ ദിവസേനയുള്ള പരിശോധനയുടെ ഭാഗമായാണ് പണം പിടികൂടിയത്. തേയില തോട്ടത്തിലെ തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ കൊണ്ടുപോകുന്ന പണമാണെന്നായിരുന്നു ബബ്ലുവിെന്‍റ വിശദീകരണം. എന്നാല്‍ പണത്തിെന്‍റ മതിയായ രേഖ ഇയാളുടെ കൈയിലുണ്ടായിരുന്നില്ല. അഞ്ചുലക്ഷം രൂപ ജിതേന്ദ്ര കുമാര്‍ എന്നയാളില്‍ നിന്നാണ് പിടികൂടിയത്. കിഷന്‍ഗഞ്ചില്‍ മൂന്നാംഘട്ടമായ നവംബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പ്.

prp

Leave a Reply

*