ബിഹാര്‍: എന്‍ഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുമെന്ന് സൂചനകള്‍

പാറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ എന്‍ഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറുമെന്ന് സൂചനകള്‍. 55 സീറ്റിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. എന്നാല്‍ ജെഡിയു 45 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

മോദി ഇഫക്‌ട് ബിഹാറില്‍ ബിജെപിക്ക് ഗുണം ചെയ്തതായാണ് ഫല സൂചനകള്‍. ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. അതേസമയം, ജെഡിയു-ആര്‍ജെഡി പോരാട്ടം നടന്ന മണ്ഡലങ്ങളിലും ജെഡിയു തകര്‍ന്നു. എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍റെ നിലപാടും നിതീഷിന് തിരിച്ചടിയായി. ഇത്തവണ പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം മോദി സര്‍ക്കാരിന്‍റെ ദേശീയ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രചാരണത്തിലൂടെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയിലെ ഏറ്റവും വലിയ ശക്തിയായി വളരുമെന്നാണ് ബിജെപി നേതൃത്വം കണക്കുകൂട്ടിയിരുന്നത്.

prp

Leave a Reply

*