അതിര്‍ത്തിയില്‍ കുടിയേറ്റം; ബംഗ്ലാദേശ് വനിത കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കുടിയേറ്റം തടയാനുള്ള ശ്രമത്തിനിടെ വെടിയേറ്റ് ബംഗ്ലാദേശ് വനിത കൊല്ലപ്പെട്ടു. കുടിയേറ്റ ശ്രമം നടത്തിയവരുമായുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു വെടിവെപ്പ് നടന്നിരിക്കുന്നത്. സംഭവത്തില്‍ ഒരു ബി‌എസ്‌എഫ് സൈനികന് പരിക്കേറ്റതായും അര്‍ദ്ധസൈനിക വിഭാഗം അറിയിക്കുകയുണ്ടായി.

മൂന്ന് നാല് പേര്‍ പഖുറിയ അതിര്‍ത്തിക്കടുത്തുള്ള ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നു ഉണ്ടായത്. ഇത് ചോദ്യം ചെയ്യാനെത്തിയ ബിഎസ്‌എഫ് ഉദ്യോഗസ്ഥരെ കുടിയേറ്റക്കാര്‍ വെല്ലുവിളിക്കുകയും മൂര്‍ച്ചയുള്ള കല്ലുകള്‍ കൊണ്ട് ആക്രമിക്കുകയും ചെയ്യുകയുണ്ടായി. തുടര്‍ന്നാണ് സ്വയം പ്രതിരോധത്തിനായി സൈനികര്‍ രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്. ഈ വെടിവെപ്പിലാണ് സ്ത്രീക്ക് വെടിയേറ്റത്. സ്ത്രീയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല.

prp

Leave a Reply

*