എടിഎം തകര്‍ത്തത് ഐഇഡി ഉപയോഗിച്ച്‌; നഷ്ടമായത് 16 ലക്ഷത്തോളം രൂപ; അന്വേഷണം ആരംഭിച്ച്‌ പോലീസ്

മുംബൈ: മുംബൈയില്‍ എടിഎം തകര്‍ത്ത് നടത്തിയ മോഷണത്തില്‍ 16 ലക്ഷത്തോളം രൂപ നഷ്ടമായി. പൂനെയിലെ ചിമ്ബാലിയിലുള്ള എടിഎം മെഷീനാണ് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

എടിഎമ്മില്‍ നിന്നും 16 ലക്ഷത്തോളം രൂപ മോഷണം പോയതായി അധികൃതര്‍ അറിയിച്ചു. അജ്ഞാതര്‍ ഐഇഡി ഉപയോഗിച്ച്‌ സ്‌ഫോടനം നടത്തിയാണ് എടിഎം കൗണ്ടര്‍ തകര്‍ത്തത്. ശേഷം പണവുമായി കടന്നു കളയുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ 3.40നാണ് സംഭവം. നാട്ടുകാരാണ് വിവരം പോലീസിനെ അറിയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചതായി പോലീസ് മേധാവി അറിയിച്ചു. എടിഎം കൗണ്ടറില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നില്ല. സ്‌ഫോടനത്തിന് മുന്‍പ് സമീപത്തെ വീടുകള്‍ മോഷ്ടാക്കള്‍ പുറത്ത് നിന്നും പൂട്ടിയിരുന്നു.

ചിലര്‍ വലിയ സ്‌ഫോടന ശബ്ദം കേട്ടിരുന്നു. എന്നാല്‍ വാതിലുകള്‍ പുറത്ത് നിന്ന് പൂട്ടിയതിനാല്‍ പുറത്തേയ്‌ക്ക് വരാനായില്ല. രാവിലെ ഒന്‍പത് മണിക്കാണ് സംഭവത്തെ കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചത്. പ്രദേശത്തെ സിസിടിവികളെല്ലാം തന്നെ മോഷ്ടാക്കള്‍ നശിപ്പിച്ചു. പ്രതികളെ കുറിച്ച്‌ നിലവില്‍ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

prp

Leave a Reply

*