അരൂക്കുറ്റിയില്‍ വൈക്കം-എറണാകുളം വേഗ ബോട്ട് അടുക്കണമെന്ന ആവശ്യം ശക്തം

അരൂക്കുറ്റി: ഹൗസ്ബോട്ട് ടൂറിസത്തിെന്‍റ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ അരൂക്കുറ്റി ജെട്ടിയില്‍, വൈക്കം-എറണാകുളം അതിവേഗ ബോട്ട് സര്‍വിസായ വേഗ 120ന് സ്റ്റോപ് വേണമെന്ന ആവശ്യം ശക്തമാകുന്നു. ഹൗസ് ബോട്ടുകള്‍ക്കായി ലക്ഷങ്ങള്‍ ചെലവാക്കി പൂര്‍ത്തീകരിച്ച ബോട്ട് ടെര്‍മിനലിെന്‍റ ഉദ്ഘാടനം നീളുമ്ബോഴാണ് ഈ ആവശ്യമെങ്കിലും നടപ്പാക്കാന്‍ ആവശ്യപ്പെടുന്നത്.

രണ്ടുകോടിയോടടുത്ത് ചെലവാക്കി നിര്‍മിച്ച വേഗ 120െന്‍റ പ്രയോജനം ജനങ്ങള്‍ക്ക് പൂര്‍ണമാകണമെങ്കില്‍ ഇവിടെക്കൂടി ഇത് അടുക്കണം. പെരുമ്ബളം സൗത്ത്, പാണാവള്ളി, തേവര ഫെറി എന്നിവിടങ്ങളില്‍ മാത്രമേ നിലവില്‍ വേഗക്ക് സ്റ്റോപ്പുള്ളൂ. കൂടുതല്‍ പ്രയോജനം ഉള്ള ഒന്നോ രണ്ടോ സ്ഥലത്ത് കൂടി സ്റ്റോപ് അനുവദിക്കാമെന്ന് വേഗ ആരംഭിച്ച സമയത്ത് അധികാരികള്‍ പറഞ്ഞിരുന്നതുമാണ്.

ഏറ്റവും കൂടുതല്‍ ബോട്ട് സര്‍വിസ് ഉണ്ടായിരുന്ന മേഖലകളിലൊന്നായ അരൂക്കുറ്റിയില്‍ സ്റ്റോപ് വേണമെന്ന ആവശ്യം വേഗ തുടങ്ങിയപ്പോള്‍ മുതല്‍ മുന്നോട്ട് വെച്ചെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് അധികാരികള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അരൂക്കുറ്റിയില്‍ പാലം വന്നതോടെയും വാഹന സൗകര്യം കൂടിയതോടെയുമാണ് ജലഗതാഗത്തില്‍നിന്ന് ജനങ്ങള്‍ പിന്നോട്ടുപോയത്.

അരൂക്കുറ്റിയില്‍നിന്ന് 50 മിനിറ്റുകൊണ്ട് എറണാകുളത്ത് അന്ന് എത്താനാകുമായിരുന്നെങ്കില്‍, ഗതാഗതക്കുരുക്കുകൊണ്ട് മണിക്കൂറുകള്‍ എടുത്താലും എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയുണ്ട്. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍ ഇതുവരെ തുറക്കാത്തതിനു പുറമെ പാലാരിവട്ടം പാലം പൊളിക്കുകകൂടി ചെയ്താല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത.

യാത്രാ ക്ഷീണം അനുഭവിക്കാതെ കായല്‍ ഭംഗി ആസ്വദിച്ച്‌, കുറഞ്ഞ സമയത്തിനുള്ളില്‍ എറണാകുളത്ത് എത്താന്‍ ഏകമാര്‍ഗമെന്ന നിലയില്‍ വേഗ ബോട്ടിന് സാധ്യത വര്‍ധിക്കുന്നുണ്ട്‌.

prp

Leave a Reply

*