അങ്കമാലിയില്‍ 145 കിലോ കഞ്ചാവ് പിടിച്ചു; മൂന്ന് യുവാക്കള്‍ പിടിയില്‍

അങ്കമാലി: 145 കിലോ കഞ്ചാവുമായി മൂന്നു യുവാക്കളെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തൊടുപുഴ മറ്റത്തില്‍ വീട്ടില്‍ ആന്‍സന്‍ (34), തൊടുപുഴ പെരുമ്ബിള്ളിച്ചാല്‍ ചെളിക്കണ്ടത്തില്‍ നിസാര്‍ (37), ഇടുക്കി വെള്ളത്തൂവല്‍ അരീക്കല്‍ വീട്ടില്‍ ചന്തു (22) എന്നിവരെയാണ് അങ്കമാലി സ്റ്റേഷന്‍ ഓഫീസര്‍ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ അറസ്റ്റു ചെയ്തത്.

110 കിലോ കഞ്ചാവ് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍നിന്നും 35 കിലോ പ്രതികളില്‍നിന്നു കിട്ടിയ വിവരമനുസരിച്ച്‌ തൊടുപുഴയില്‍ നടത്തിയ പരിശോധനയിലുമാണ് കണ്ടെടുത്തത്. ആന്ധ്രയില്‍നിന്നും സ്ഥിരമായി കാറില്‍ കഞ്ചാവു കടത്തി കേരളത്തില്‍ വില്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായ മൂവരും.

ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തികിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അര്‍ധരാത്രിയോടെ പോലീസ് സംഘത്തെ കുടുക്കിയത്. രണ്ടു കാറുകളിലായിട്ടായിരുന്നു സംഘം കഞ്ചാവ് കൊണ്ടുവന്നത്. ആദ്യ വാഹനത്തില്‍ ചെറിയ അളവിലെ കഞ്ചാവ് ഉണ്ടായിരുന്നുള്ളൂ.

ഈ വാഹനം തടഞ്ഞതോടെ പിന്നാലെയെത്തിയ കാര്‍ അതിവേഗം പാഞ്ഞു. എന്നാല്‍ പോലീസ് വാഹനം കുറുകെയിട്ട് സംഘത്തെ പോലീസ് കുടുക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് പാലിയേക്കര ടോള്‍ പ്ലാസ മുതല്‍ പോലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ദേശീയപാതയില്‍ കരയാംപറമ്ബിന് സമീപത്തുവച്ചാണ് വാഹനം തടഞ്ഞതും ഇവരെ പിടികൂടിയതും.

ആന്ധ്രയില്‍നിന്ന് മുന്‍പും കഞ്ചാവ് കടത്തിയെന്ന് പ്രതികള്‍ സമ്മതിച്ചതായി നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി മധു ബാബു പറഞ്ഞു. നാഷണല്‍ പെര്‍മിറ്റ് ലോറിയിലാണ് കഞ്ചാവു കൊണ്ടുവന്നിരുന്നതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ കല്ലൂര്‍ക്കാട് നിന്നും 35 കിലോയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുന്‍പ് കൊണ്ടുവന്നതില്‍ ബാക്കിയായതാണ് ഇതെന്നാണ് പിടിയിലായവര്‍ പറയുന്നത്.

ആലുവ തഹസില്‍ദാര്‍ സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയ ശേഷമാണ് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. എഎസ്‌ഐമാരായ വര്‍ഗീസ്, ജോസഫ്, സതീശന്‍, സ്പെഷല്‍ ടീം അംഗങ്ങളായ ജിസ്മോന്‍, ഷാജി, നിസാര്‍, റോണി, ശ്യാം, സലിംകുമാര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

prp

Leave a Reply

*