ആലപ്പാട് നടക്കുന്നത് ഖനനമല്ല ധാതുശേഖരണമാണെന്ന് ഐ.ആര്‍.ഇ

മുംബൈ: നാടെങ്ങും ആലപ്പാട് ഗ്രാമത്തെ സംരക്ഷിക്കാനായി പിന്തുണയുമായി എത്തിയതോടെ വിഷയത്തില്‍ പ്രതികരണവുമായി പ്രതിസ്ഥാനത്തുള്ള പൊതുമേഖല സ്ഥാപനമായ ഐ.ആര്‍.ഇ രംഗത്തെത്തി.

കമ്പനി മാനേജിംഗ് ഡയറക്ടര്‍ ദീപേന്ദ്ര സിങ്ങാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ആലപ്പാട് നടക്കുന്നത് യഥാര്‍ത്ഥത്തില്‍ ഖനനമല്ലെന്നും തീരത്ത് അടിയുന്ന ധാതുകള്‍ ശേഖരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.  നിലവിലത്തെ അവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പഠനം വേണം. വിഷയത്തില്‍ വലിയ രീതിയില്‍ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. അവിടുത്തെ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടേയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ദീപേന്ദ്ര സിങ് പറഞ്ഞു.

അതേസമയം ആലപ്പാടിനെ തകര്‍ത്തിരിക്കുന്നത് ഖനനമല്ലെന്നും സുനാമിയാണെന്നും ഐ.ആര്‍.ഇ റിപ്പോര്‍ട്ട് ലഭിച്ചെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു. ഖനനം നിയമപരമാണെന്നും നിര്‍ത്തിവെയ്ക്കാന്‍ കഴിയില്ലെന്നും സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരാണെന്നും അദ്ദേഹം പറഞ്ഞത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.

പിന്നീട് ആലപ്പാട്ടെ സമരം എന്തിന് വേണ്ടിയുള്ളതായിരുന്നെന്ന് അറിയില്ലെന്നും ആലപ്പാട്ടുകാര്‍ ആരും സമരത്തിനില്ലെന്നും ഖനനം നിര്‍ത്തില്ലെന്നും ആലപ്പാടുമായി ബന്ധപ്പെട്ട് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും മലപ്പുറത്തുകാരാണ് സമരം നടത്തുന്നതെന്ന് പറഞ്ഞതുമൊക്കെ ഒരു പ്രയോഗം മാത്രമാണെന്നും സമരത്തിന്‍റെ പേരില്‍ ഇടതുപാര്‍ട്ടികള്‍ തമ്മില്‍ ഭിന്നതിയില്ലെന്നും അദ്ദേഹം വിശദീകരണം നല്‍കിയിരുന്നു.

prp

Related posts

Leave a Reply

*