കുത്തിയ പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല, പോലിസിനെതിരെ തുറന്നടിച്ച്‌ അഭിമന്യുവിന്റെ അച്ഛന്‍

ഇടുക്കി: അഭിമന്യു വധക്കേസ് അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനവുമായി അച്ഛന്‍ മനോഹരന്‍ രംഗത്ത്. കൊലപാതകം നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും പ്രധാന പ്രതികള്‍ എല്ലാം ഇപ്പോഴും ഒളിവിലാണ്. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ പ്രധാന പ്രതി സഹലിനെ ഇതുവരെ പിടികൂടാന്‍ പൊലീസ് ആയിട്ടില്ല.

കേസ് അന്വേഷണത്തില്‍ പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. കേസ് അന്വേഷണത്തില്‍ പൊലീസിന് പഴയ താല്‍പര്യമില്ല. കേസിന്‍റെ പുരോഗതി കുടുംബത്തെ ആരും തന്നെ അറിയിക്കുന്നില്ലെന്നും അദ്ദേഹം ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു. അഭിമന്യു വധക്കേസിലെ കുറ്റപത്രം വിചാരണ നടപടികള്‍ക്കായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൈമാറിയിട്ടുണ്ട്.

കേസിന്‍റെ വിചാരണ ഏത് കോടതിയില്‍ വേണമെന്ന തീരുമാനം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണെടുക്കുക. കേസില്‍ പതിനാറ് പ്രതികളാണുള്ളത്. ഇതില്‍ എട്ട് പേരെയാണ് പോലീസിന് പിടിക്കാന്‍ സാധിച്ചത്. ബാക്കിയുള്ള എട്ട് പേര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിലെ തെളിവുകള്‍ നശിപ്പിച്ചുവെന്ന് കുറ്റപത്രത്തിലുണ്ട്.

 

prp

Related posts

Leave a Reply

*