കേരളത്തില്‍ കാലവര്‍ഷം ശക്തം; കോഴിക്കോടും പാലക്കാടും ഉരുള്‍പൊട്ടല്‍

കോഴിക്കോട്: കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. പാലക്കാടും കോഴിക്കോടും ഇടുക്കിയിലും ആലപ്പുഴയിലും വ്യാപകമായി മണ്ണിടിച്ചിലും കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കോഴിക്കോട്ടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു.

ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപ്പാച്ചില്‍ ശക്തമായി നില നില്‍ക്കുന്നുണ്ട്. ഇവിടെ 17 കുടംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്. ഇടുക്കിയെ കൂടാതെ വടക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പുല്ലൂരാം പാറ, കൂടരഞ്ഞി എന്നിവിടങ്ങളിലും മണ്ണ് ഇടിച്ചിലുണ്ടായി. പുല്ലൂരാംപാറ നെല്ലിപൊയിലില്‍ റോഡില്‍ വെള്ളം കയറി. മണ്ണിടിച്ചിലും മലവെള്ള പാച്ചിലും ശക്തമായതോടെ പുല്ലൂരാംപാറ സെന്‍റ് ജോസഫ് സ്കൂളിലേക്ക് ആളുകളെ മാറ്റി. 

ഇരുവഴിഞ്ഞി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മുക്കം ഭാഗത്തും വീടുകളില്‍ വെള്ളം കയറി. മലവെള്ള പാച്ചിലും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ജില്ലയിലെ കോടഞ്ചേരി, തിരുവമ്പാടി, കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. വ്യാപകമായ കൃഷി നാശവും പ്രദേശത്തുണ്ടായി.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ കനത്ത മഴ. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പാലക്കയത്തിന്നടുത്ത് വട്ടപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായി.പാലക്കാട് കല്ലടിക്കോട് പാലക്കയം മേഘലയില്‍ രാവിലെ ഉരുള്‍പൊട്ടി രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മണ്ണിടിച്ചല്‍ സാധ്യതയുള്ളതിനാല്‍ അട്ടപ്പാടി ഭാഗത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.

കെ.എസ്.ആര്‍.ടി.സി സേവനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങളും കടന്നുപോവാന്‍ ഭയപ്പെടുന്ന സാഹചര്യമാണ്. എന്നാല്‍ കല്ലടിക്കോട്, അട്ടപ്പാടി ഭാഗത്ത് വ്യാപകമായ കൃഷി നാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അട്ടപ്പാടിയില്‍ മാത്രം 12കോടിയോളം രൂപയുടെ കൃഷിയാണ് നശിച്ചത്.

prp

Related posts

Leave a Reply

*