ടാറില്‍ പുതഞ്ഞ് ജീവന് വേണ്ടി പിടഞ്ഞ് എട്ടു നായ്ക്കുട്ടികള്‍; രക്ഷകരായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍

മലപ്പുറം: തിരൂരില്‍ ടാര്‍ വീപ്പ മറിഞ്ഞു വീണ് എട്ടോളം നായ്ക്കുട്ടികള്‍ ടാറില്‍ പുതഞ്ഞു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവയെ പുറത്തെടുത്തത്. ഇവയില്‍ പലതിന്‍റെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവയില്‍ പലതിനും എപ്പോള്‍ വേണമെങ്കിലും ജീവന്‍ നഷ്ടപ്പെട്ടേക്കാം എന്ന ആശങ്കയും രക്ഷാപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നു.

തിരൂര്‍ മുനിസിപ്പാലിറ്റിയോട് ചേര്‍ന്ന് ടാര്‍ വീപ്പകള്‍ ശേഖരിച്ചു വച്ച സ്ഥലത്ത് ഇന്നലെ രാത്രി രണ്ടുമണിയോടെയായിരുന്നു സംഭവം. ഇവിടെ സൂക്ഷിച്ചിരുന്ന ടാര്‍ വീപ്പകളിലൊന്ന് മറിഞ്ഞു വീണ് അതില്‍ നിന്നും ഒലിച്ചു വന്ന ടാറില്‍ എട്ട് നായ്ക്കുട്ടികള്‍ കുടുങ്ങുകയായിരുന്നു.

തൊട്ടടുത്തുള്ള തിരൂര്‍ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍, നായക്കുട്ടികളുടെ കരച്ചില്‍ കേട്ട് വന്നപ്പോഴാണ് ദാരുണമായ ഈ കാഴ്ച്ച കണ്ടത്. രാത്രിയില്‍ തന്നെ നായ്ക്കുട്ടികളെ ടാറില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങളാരംഭിച്ചെങ്കിലും രാവിലെ എട്ട് മണിയോടെ മാത്രമാണ് എല്ലാത്തിനെയും ടാറില്‍ നിന്നും മാറ്റാന്‍ സാധിച്ചത്. നായ്ക്കുട്ടികളുടെ ശരീരത്തില്‍ നിന്നും പൂര്‍ണ്ണമായി ടാര്‍ മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ നാട്ടുകാര്‍.

നായ്ക്കുട്ടികള്‍ക്ക് പാല്‍ കൊടുത്ത് ജീവന്‍ നിലനിര്‍ത്താനും ശ്രമിക്കുന്നുണ്ട്. നിലമ്പൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകരും വിവരമറിഞ്ഞ് തിരൂരിലേക്ക് തിരിച്ചു. നായ്ക്കുട്ടികളെ രക്ഷിക്കാനായി മുന്‍സിപ്പാലിറ്റി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

prp

Related posts

Leave a Reply

*