വിവാഹാലോചന പരസ്യം നല്‍കിയയാളുടെ സഹതാപം പിടിച്ചുപറ്റാന്‍ ശാലിനി പറഞ്ഞത് പച്ചക്കള്ളങ്ങള്‍, തട്ടിയത് നാല്‍പ്പത്തിയൊന്ന് ലക്ഷം രൂപ

കോങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി 41 ലക്ഷം രൂപ തട്ടിയ കേസില്‍ നവവധു ചമഞ്ഞ ഭര്‍തൃമതിയായ യുവതി പൊലീസിന്റെ പിടിയിലായി.

കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ഷിബു വിലാസത്തില്‍ ശാലിനിയാണ് (31) അറസ്റ്റിലായത്. ഭര്‍ത്താവ് കടമ്ബഴിപ്പുറം സ്വദേശി സരിന്‍കുമാറിനെ (37) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആദ്യവാരമാണ് സംഭവം. കടമ്ബഴിപ്പുറത്ത് വാടക വീടെടുത്ത് ഭര്‍ത്താവുമായി ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ആദ്യ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചെന്ന് വിശ്വസിപ്പിച്ച്‌ വിവാഹാലോചന പരസ്യം നല്‍കിയയാളുടെ സഹതാപം പിടിച്ചുപറ്റിയാണ് തട്ടിപ്പ്. ചികിത്സാ ചെലവിലേക്ക് വാങ്ങിയ കടം വീട്ടാനെന്ന പേരില്‍ പണം ആവശ്യപ്പെട്ടു. പല തവണയായി നല്‍കി പണം മുഴുവന്‍ തീര്‍ന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞ പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്. ഭര്‍ത്താവ് പിടിയിലായതോടെ യുവതി ഒളിവില്‍ പോയിരുന്നു. സംസ്ഥാനത്ത് സമാനമായ രീതിയില്‍ നിരവധി തട്ടിപ്പുകേസില്‍ പ്രതിയാണ് ശാലിനിയെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസ്, കോങ്ങാട് സി.ഐ വി.എസ്.മുരളീധരന്‍, എസ്.ഐ കെ.മണികണ്ഠന്‍, സി.പി.ഒ.മാരായ സജീഷ്, സുദേവന്‍, അനിത, ലതിക എന്നിവരാണ് കേസന്വേഷണം നടത്തിയത്.

prp

Leave a Reply

*