2008ല്‍ തെറ്റിദ്ധരിപ്പിച്ചു, 2018ല്‍ അധികാരം പരിമിതപ്പെടുത്തി -കുമാരസ്വാമി

ബംഗളൂരു: 2008ല്‍ തന്നെ ബി.ജെ.പി തെറ്റിദ്ധരിപ്പിച്ചെന്നും 2018ല്‍ കോണ്‍ഗ്രസ് തന്നില്‍നിന്ന് അധികാരം പരിമിതപ്പെടുത്തിയെന്നും വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവുമായ എച്ച്‌.ഡി.

കുമാരസ്വാമി.

സഖ്യ സര്‍ക്കാറുകൊണ്ട് കര്‍ണാടകയില്‍ ദാരിദ്ര്യനിര്‍മാര്‍ജനം നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബെള്ളാരി കുരെകൊപ്പയില്‍ ജെ.ഡി-എസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2008ല്‍ ബി.ജെ.പിയുമായും 2018ല്‍ കോണ്‍ഗ്രസുമായും ചേര്‍ന്ന് സഖ്യഭരണം നടത്തിയത് ഓര്‍മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

2006ലെ ബി.ജെ.പിയല്ല ഇപ്പോഴുള്ളത്. ഇപ്പോള്‍ കോണ്‍ഗ്രസിനെയും ബി.ജെ.പി മറികടന്നിരിക്കുന്നു. മുമ്ബ് ജെ.ഡി-എസ് അംഗമായിരുന്ന സിദ്ധരാമയ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിന്റെ അടിമയായി മാറിയതായും കുമാരസ്വാമി കുറ്റപ്പെടുത്തി. 2018ല്‍ സഖ്യസര്‍ക്കാര്‍ ഉണ്ടാക്കിയ കോണ്‍ഗ്രസ് അവരുടെ അന്ത്യം വിളിച്ചുവരുത്തിയതായും അദ്ദേഹം പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിഖില്‍ കുമാരസ്വാമിയുടെയും തുമകുരുവില്‍ എച്ച്‌.ഡി. ദേവഗൗഡയുടെയും തോല്‍വിക്കു കാരണം കോണ്‍ഗ്രസാണെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി. കോണ്‍ഗ്രസിന്റെ പിന്തുണ ലഭിക്കാഞ്ഞതോടെയാണ് നിഖില്‍ തോറ്റത്.

തുമകുരുവില്‍ സംഭവിച്ചതും അതുതന്നെയാണ്. മുഖ്യമന്ത്രിയാകാന്‍ മാത്രമായാണ് സിദ്ധരാമയ്യ കോണ്‍ഗ്രസിലേക്കു പോയത്. കുടുംബവാഴ്ചയെന്ന് ജെ.ഡി-എസിനെ മാത്രമാണ് വിളിക്കുന്നത്.

സിദ്ധരാമയ്യ വരുണ മണ്ഡലത്തില്‍നിന്ന് മാറി മത്സരിച്ചത് മകന്‍ യതീന്ദ്രക്കുവേണ്ടിയാണെന്നും മല്ലികാര്‍ജുന ഖാര്‍ഗെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയെ കൊണ്ടുവന്നെന്നും ബി.ജെ.പിയില്‍ യെദിയൂരപ്പയും ഈശ്വരപ്പയും മക്കളുടെ കാര്യത്തില്‍ വ്യാകുലരാണെന്നും എച്ച്‌.ഡി. കുമാരസ്വാമി ചൂണ്ടിക്കാട്ടി.

prp

Leave a Reply

*