പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മരണം: മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു, അന്വേഷണം നിര്‍ണായകഘട്ടത്തില്‍

നാദാപുരം: നരിക്കാട്ടേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അസീസിനെ മര്‍ദിക്കുന്ന ദൃശ്യം ചിത്രീകരിച്ച സഹോദരിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അസീസി‍ന്‍റെ മരണത്തില്‍ കഴിഞ്ഞ ദിവസമാണ് പുനരന്വേഷണം ആരംഭിച്ചത്.

അസീസിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിലവില്‍ നിര്‍ണായകഘട്ടത്തിലാണെന്ന് വടകര റൂറല്‍ എസ്.പി ഡോ. എ. ശ്രീനിവാസ് അറിയിച്ചു. അസീസ് മരിച്ച ദിവസം വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറെ വീണ്ടും ചോദ്യം ചെയ്യും. അസീസിന്‍റെ മരണം കൊലപാതകമാണോ എന്ന് 10 ദിവസത്തിനകം വ്യക്തമാകുമെന്നും എസ്.പി എ. ശ്രീനിവാസ് പറഞ്ഞു.

നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ആത്മഹത്യയായി എഴുതിത്തള്ളിയ കേസ് കൊലപാതകമാണെന്ന സൂചന നല്‍കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പുനരന്വേഷണം നടത്താന്‍ റൂറല്‍ എസ്.പി ഉത്തരവിട്ടത്.

അന്വേഷണത്തിന്‍റെ ഭാഗമായി ഡിവൈ.എസ്.പി ഷാജു ജോസിന്‍റെ നേതൃത്വത്തില്‍ വീട്ടുകാരില്‍നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ മൊഴിയെടുത്തു. വീട്ടുകാര്‍ പഴയ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് വിവരം. വിദേശത്ത് കടന്ന സഹോദരന്‍ സഫ്വാനെ രണ്ടു ദിവസം മുമ്ബ് നാട്ടില്‍ എത്തിച്ചിരുന്നു. ഇയാളെയും സംഭവസമയം വീട്ടിലുണ്ടായിരുന്ന സഹോദരിയെയും ശാസ്ത്രീയമായി ചോദ്യം ചെയ്താല്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കുമെന്നാണ് നാട്ടുകാരും അയല്‍വാസികളും പറയുന്നത്.

prp

Leave a Reply

*