ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളില്ല; മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

കൊട്ടിയം: കൊല്ലം കൊട്ടിയത്ത് നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ ഏഴു വയസ്സുകാരി ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. കുട്ടി ധാരാളം വെള്ളം കുടിച്ചിട്ടുണ്ട്. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയെ കാണാതാവുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടി.

മുറിവുകളും മറ്റു ബലപ്രയോഗത്തിെന്‍റ ലക്ഷണങ്ങളും പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ പരിശോധനകളടക്കം നടത്തുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

ശാസ്ത്രീയമായ അന്വേഷണം ഉറപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സംഭവത്തില്‍ പുഴ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. നിലവിലെ സംഘം തന്നെ കേസ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ബാലാവകാശ കമീഷന്‍ ആവശ്യപ്പെട്ടു. കുട്ടിയെ കാണാതായ സംഭവത്തില്‍ കമീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

വ്യാഴാഴ്ച രാവിലെ പത്തോടെയാണ് നെടുമ്ബന ഇളവൂര്‍ കിഴക്കേക്കര ഇളവൂര്‍ എല്‍.പി സ്കൂള്‍ റോഡില്‍ ധനീഷ് ഭവനില്‍ പ്രദീപ് കുമാര്‍- ധന്യ ദമ്ബതികളുടെ മകള്‍ പൊന്നു എന്ന ദേവനന്ദയെ (ഏഴ്) കാണാതായത്. രാവിലെ ഏഴരയോടെ പള്ളിമണ്ണിലെ വീടിന് സമീപത്തെ ഇത്തിക്കര ആറില്‍ നിന്ന് മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയുടെ അടിത്തട്ടിലുള്ള വള്ളിയില്‍ മുടി കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു.

ഏഴു വയസ്സുകാരിയെ കാണാതായി 20 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ദേവനന്ദയുെട വീട്ടില്‍ നിന്ന് 70 മീറ്റര്‍ അകലെയാണ് പുഴ സ്ഥിതി ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ മൂന്നുമാസം പ്രായമുള്ള സഹോദരനൊപ്പം വീടിനുള്ളില്‍ നിന്ന ഏഴു വയസ്സുകാരിയെ ദുരൂഹസാഹചര്യത്തിലാണ് കാണാതായത്. മാതാവ് വീടിന് പുറത്ത് തുണി കഴുകുന്നതിനിടെയായിരുന്നു സംഭവം.

ഇതിനിടെ ദേവനന്ദ പുറത്തിറങ്ങി അമ്മയുടെ അടുത്തേക്ക് വന്നിരുന്നു. കുട്ടിയെ മൂന്നുമാസം പ്രായമുള്ള സഹോദരന്‍റെ അടുക്കലാക്കിയ ശേഷം മാതാവ് തുണികഴുകല്‍ തുടര്‍ന്നു. പിന്നീട് കുട്ടിയെ വിളിച്ചപ്പോഴാണ് കാണാതായത് അറിയുന്നത്. അയലത്തെ വീടുകളിലും ബന്ധുവീടുകളിലും മാതാവ് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.

നെടുമ്ബന ഗ്രാമപഞ്ചായത്ത് അംഗം ഉഷ കണ്ണനല്ലൂര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സി.ഐ വിപിന്‍കുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസും ഫയര്‍ഫോഴ്സും ഡോഗ് സ്ക്വാഡും സയന്‍റിഫിക് വിദഗ്ധരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ പള്ളിമണ്‍ ആറ്റിലും ഇന്നലെ തന്നെ ഫയര്‍ഫോഴ്സ് പരിശോധന നടത്തിയിരുന്നു.

കുട്ടിയെ കണ്ടെത്തുന്നതിന് ചാത്തന്നൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ധര്‍ അടക്കം 50 പേര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. മാതാവിന്‍റെ പ്രസവത്തിനായി ആറുമാസം മുമ്ബാണ് ദേവനന്ദയുടെ കുടുംബം കുടവട്ടൂരിലെ സ്വന്തം വീട്ടില്‍ നിന്ന് ഇളവൂരിലെ കുടുംബവീട്ടിലെത്തിയത്. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവനന്ദ. കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മസ്കത്തില്‍ ജോലി ചെയ്യുന്ന പിതാവ് പ്രദീപ് ഇന്ന് രാവിലെ വീട്ടില്‍ എത്തി. എന്നാല്‍ അേപ്പാഴേക്കും ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.

prp

Leave a Reply

*